കെഎസ്എഫ്ഇയുടെ അംഗീകൃത മൂലധനം 250 കോടിയാക്കി

കെഎസ്എഫ്ഇയുടെ ആകെ വിറ്റുവരവ് 2025ല്‍ ഒരുലക്ഷം കോടി രൂപയിലെത്തി. ഇതുവരെയുള്ള കണക്ക് 91000 കോടി രൂപയായും മാറിയിട്ടുണ്ട്.

author-image
Biju
New Update
dgrf

Rep. Img.

തൃശൂര്‍: ഗുണഭോക്താക്കള്‍ക്കായുള്ള കെഎസ്എഫ്ഇയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 2025-26 ഭജറ്റിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പ്രശംസയാണ് ഏറ്റുവാങ്ങിയത്. കെഎസ്എഫ്ഇയുടെ അംഗീകൃത മൂലധനം 100 കോടിയില്‍ നിന്നും 250 കോടി രൂപയാക്കിയതായി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

കെഎസ്എഫ്ഇയുടെ ആകെ വിറ്റുവരവ് 2025ല്‍ ഒരുലക്ഷം കോടി രൂപയിലെത്തി. ഇതുവരെയുള്ള കണക്ക് 91000 കോടി രൂപയായും മാറിയിട്ടുണ്ട്.

മാത്രമല്ല, നയമനകാര്യത്തിലും മറ്റുവകുപ്പുകളേക്കാളുപരി ജീവനക്കാരുടെ പിഎസ്‌സി നിയമനത്തിലും കെഎസ്എഫ്ഇ മുന്നിലാണ്. 2021 മേയ് മാസം മുതല്‍ 3275 പേര്‍ക്കാണ് കെഎസ്എഫ്ഇ വഴി നിയമന ഉത്തരവ് നല്‍കിയത്. ഇതില്‍ 2500 പേര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 

കൂടാതെ സംസ്ഥാനത്ത് 683 ശാഖകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ശാഖകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയുമാണ്. 

ഫിന്‍ടെക് മേഖലയുടെ വികസനവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് സാമ്പത്തിക മേഖലയില്‍ സേവനങ്ങള്‍ നല്‍കുന്നതിന് പ്രഥമികമായി സാങ്കേതികവിദ്യകളെയും ക്ലൗവ്ഡ് സേവനങ്ങളെയും ആശ്രയിക്കുന്ന കമ്പനികള്‍ വഴി വിപുലമായ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. 

k n balagopal kerala ksfe