മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 4050 കോടി രൂപ

ഉപകമ്പനികളുള്‍പ്പെടെയുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ നികുതിയ്ക്ക് ശേഷമുള്ള സംയോജിത ലാഭം 4468 കോടി രൂപയായി.

author-image
anumol ps
Updated On
New Update
muthoot finance

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 4050 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് വര്‍ധനവ്. ഉപകമ്പനികളുള്‍പ്പെടെയുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ നികുതിയ്ക്ക് ശേഷമുള്ള സംയോജിത ലാഭം 4468 കോടി രൂപയായി. 22 ശതമാനമാണ് വര്‍ധനവ്. കമ്പനിയുടെ ആകെ വായ്പ 75827 കോടിയായി വര്‍ധിച്ചു. 

മൈക്രോഫിനാന്‍സ് കമ്പനി ബെല്‍ സ്റ്റാറും മറ്റ് ഉപകമ്പനികളിലുമുള്ള ആകെ വായ്പ 89079 കോടിയാണ്. 25% വര്‍ധന. കഴിഞ്ഞ വര്‍ഷം മാത്രം മുത്തൂറ്റ് ഫിനാന്‍സ് 12617 കോടിയുടെ സ്വര്‍ണപ്പണയറീട്ടെയ്ല്‍ വായ്പകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ സ്വര്‍ണ പണയ വായ്പ മാത്രം 11003 കോടി. 18 ശതമാനമാണ് വര്‍ധനവ്. 

അതേസമയം ഉപകമ്പനിയായ ബെല്‍ സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഇക്കൊല്ലം ഐപിഒയിലൂടെ 1000 കോടി സമാഹരിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. ബെല്‍ സ്റ്റാറിന്റെ മൈക്രോ വായ്പകള്‍ 62% വളര്‍ച്ച നേടി 10023 കോടിയിലെത്തി. ലാഭം 161% വളര്‍ച്ചയോടെ 340 കോടിയായി. ഉപകമ്പനികളായ മുത്തൂറ്റ് ഹോംഫിന്‍ വായ്പകള്‍ 42% വളര്‍ച്ചയോടെ 2035 കോടിയിലും മുത്തൂറ്റ് മണിയുടെ വായ്പകള്‍ 190% വളര്‍ച്ചയോടെ 1123 കോടിയിലുമെത്തി. 

 

Muthoot Finance