എസ്.ബി.ഐയുടെ അറ്റാദായം 20,698 കോടി രൂപ

24 ശതമാനമാണ് വര്‍ധനവ്. ഓഹരിയൊന്നിന് 13.70 രൂപയാണ് ലാഭവീതം. 

author-image
anumol ps
New Update
sbi

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐയുടെ അറ്റാദായം 20,698 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തിലെ ഇതേ പാദത്തില്‍ 16,695 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. 24 ശതമാനമാണ് വര്‍ധനവ്. ഓഹരിയൊന്നിന് 13.70 രൂപയാണ് ലാഭവീതം. 

വെള്ളിയാഴ്ച ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്നു ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 834 രൂപ നിലവാരത്തിലാണ് ഉച്ചയോടെ വ്യാപാരം നടന്നത്.മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 2.78 ശതമാനത്തില്‍നിന്ന് 2.24 ശതമാനമായി കുറഞ്ഞു. വായ്പയിലും കാര്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ട് പാദങ്ങളിലെ ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.

പലിശ വരുമാനം 19 ശതമാനം കൂടി 1.11 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 92,951 കോടി രൂപയായിരുന്നു.

sbi net profit