പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; പണവായ്പ നയം പ്രഖ്യാപിച്ചു

ഭക്ഷ്യവിലക്കയറ്റം തുടരുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. പണപ്പെരുപ്പനിരക്ക് നിയന്ത്രണ വിധേയമാക്കാനാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

author-image
anumol ps
New Update
shakthikantha das

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പണവായ്പ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. അതേസമയം പലിശനിരക്കില്‍ മാറ്റമില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.  ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.50 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തില്‍ ആര്‍ബിഐ എത്തുന്നത്. 

ഭക്ഷ്യവിലക്കയറ്റം തുടരുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. പണപ്പെരുപ്പനിരക്ക് നിയന്ത്രണ വിധേയമാക്കാനാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. റിപ്പോ നിരക്കിന് പുറമേ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റിയും ബാങ്ക് നിരക്കും 6.75 ശതമാനമായും തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. പണലഭ്യത കുറച്ച് പണപ്പെരുപ്പനിരക്ക് കുറയ്ക്കാനാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്.

അടുത്തിടെ പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നിരുന്നു. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. 

RBI interest rate