ബാങ്കുകള്‍ക്ക് പണം കടം നല്‍കുന്നതിന് ആര്‍ബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്

പിന്നിടങ്ങോട്ട് 11 പണനയ നിര്‍ണ്ണയ കമ്മിറ്റികള്‍ കൂടിയെങ്കിലും മാറ്റമുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ കുറക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോഴും രാജ്യത്തെ പണപെരുപ്പം നിയന്ത്രിക്കാനായില്ലെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

author-image
Biju
New Update
syu

Rep. Img.

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനുശേഷം റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിര്‍ണ്ണയ സമിതി റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്നും 6.25 ആയി കുറച്ചത്. ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കില്‍ കുറവ് വരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. അതേസമയം ഈ തീരുമാനം ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല

ബാങ്കുകള്‍ക്ക് പണം കടം നല്‍കുന്നതിന് ആര്‍ബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. കൊവിഡ് രാജ്യത്ത് വ്യാപകമായതിനെ തുടര്‍ന്ന് 2020 മെയ് മാസത്തിലാണ് റിപ്പോ നിരക്ക് ഇതിന് മുമ്പ് കുറച്ചത്. 40 ബേസിസ് പോയിന്റ് കുറച്ച് നാല് ശതമാനമാക്കി. തുടര്‍ന്ന് ഏഴ് തവണ പലിശ നിരക്ക് ഉയര്‍ത്തി. 2023 ഫെബ്രുവരിയില്‍ 6.5 ശതമാനമായി. 

പിന്നിടങ്ങോട്ട് 11 പണനയ നിര്‍ണ്ണയ കമ്മിറ്റികള്‍ കൂടിയെങ്കിലും മാറ്റമുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ കുറക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോഴും രാജ്യത്തെ പണപെരുപ്പം നിയന്ത്രിക്കാനായില്ലെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ വിശദീകരണം.  ഒടുവില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമെന്ന് വിലയിരുത്തിയതോടെയാണ് ഇത്തവണ കാല്‍ ശതമാനം കുറച്ചത്. റിപ്പോ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് മോണിറ്ററി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് തീരുമാനം എടുത്തതെന്ന് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പലിശ പറഞ്ഞു.

റിപ്പോ നിരക്കില്‍ വന്ന മാറ്റം ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവര്‍ക്ക് ഗുണം ചെയ്യും. പ്രതിമാസ ഇഎംഐ കുറയും. അതേസമയം ഈ തീരുമാനം ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. ഭവന വാഹന  വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കാല്‍ ശതമാനം വരെയാണ് കുറവുണ്ടാവുക. കാല്‍ ശതമാനം വേണോ അതോ അതിലും കുറവ് നല്‍കിയാല്‍ മതിയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കിയിട്ടുണ്ട്. 

 

RBI