ബിറ്റ് കോയിന്‍ ഈ വര്‍ഷം കുതിക്കും: പുതിയ അനുമാനവുമായി റോബര്‍ട്ട് കിയോസ്‌കി

സമ്പത് കുറഞ്ഞ ആളുകള്‍ സമ്പന്നന്‍ ആകണം എന്നതിനേക്കാള്‍ നഷ്ടമുണ്ടാകരുത് എന്നതിന് വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള അധ്യാപകര്‍ക്ക് മതിയായ സമ്പത്ത് ഇല്ലാത്തതിന്റെ ഒരു കാരണം ഇതാണെന്നും കിയോസ്‌കി വ്യക്തമാക്കുന്നുണ്ട്.

author-image
Biju
New Update
kiyosky

ന്യൂഡല്‍ഹി: ലോകത്ത് അതിസമ്പന്നരയുടെ പട്ടികയില്‍ വളരെ കുറച്ചു ആളുകള്‍ മാത്രമേ ഉള്ളു. സമ്പന്നരാകാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍ ചിലര്‍ക്ക് മാത്രമേ ഇതിന്റെ യാഥാര്‍ഥ്യത്തിലെക്ക് കൊണ്ടുവരാന്‍ സാധിക്കുയുള്ളു. റോബര്‍ട്ട് കിയോസ്‌കി പ്രസക്തി ആര്‍ജ്ജിച്ചതും അതുകൊണ്ട് തന്നെ. അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന പുസ്തകം ലോക പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ വിലയിരുത്തലുകളും പൊതുവെ ആളുകള്‍ ശ്രദ്ധിക്കാറുണ്ട്. 

ഇപ്പോഴിതാ എക്സില്‍ അദ്ദേഹം പങ്കു വച്ച പുതിയൊരു പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്. അദ്ദേഹം പറയുന്നതനുസരിച്ച് ഈ വര്‍ഷം ബിറ്റ് കോയിന്‍ 2,00,000 ഡോളര്‍ മറികടക്കും എന്നാണ്. ആളുകള്‍ക്കിടയില്‍ വൈകാരികമായ ബുദ്ധിയാണ് ഐ ക്യുവിനെക്കാള്‍ ആവശ്യം എന്നാണ് കിയോസ്‌കി അഭിപ്രായപ്പെടുന്നത്. പോസ്റ്റില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെ:

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിയോസ്‌കി അദ്ദേഹത്തിന്റെ സുഹൃത്തിന് ബിറ്റ് കോയിന്‍ ഉള്ള കോയിന്‍ ബേസ് കാണിച്ചു കൊടുത്തു. അന്ന് അത് നഷ്ടത്തിലാണ് തുടര്‍ന്നത്. എന്നാല്‍ ഇന്ന് അതില്‍ ലക്ഷകണക്കിന് രൂപയുടെ ലാഭമുണ്ട്. പക്ഷെ തന്റെ സുഹൃത്ത് അന്ന് കണ്ട നഷ്ടത്തിനാണ് പ്രാധാന്യം നല്‍കിയത്. 

സമ്പന്നരും, പാവപ്പെട്ടവരും തമ്മിലുള്ള വലിയ അന്തരം ആളുകളുടെ മനസ്ഥിതിയില്‍ ഉണ്ടെന്ന് കിയോസ്‌കി വ്യക്തമാക്കുന്നു. നഷ്ടം സംഭവിക്കുന്നവര്‍ക്ക് കുറഞ്ഞ ഇ ക്യു ആണ് ഉള്ളത്. നഷ്ടപെടുമെന്നുള്ള ഭയത്തിന്റെ പുറത്താണ് ഇക്കൂട്ടര്‍ തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ഇ ക്യു ഉള്ള സമ്പന്നര്‍ ഭയത്തെയും, സമ്പത്തിനോടുള്ള ആസക്തിയെയും അത് ഇ ക്യുവിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നു. ഒരു മനുഷ്യന് ഐ ക്യുവിനെക്കാള്‍ വേണ്ടത് ഇ ക്യു ആണെന്നും കിയോസ്‌കി പോസ്റ്റി വ്യക്തമാക്കുന്നു.

സമ്പത് കുറഞ്ഞ ആളുകള്‍ സമ്പന്നന്‍ ആകണം എന്നതിനേക്കാള്‍ നഷ്ടമുണ്ടാകരുത് എന്നതിന് വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള അധ്യാപകര്‍ക്ക് മതിയായ സമ്പത്ത് ഇല്ലാത്തതിന്റെ ഒരു കാരണം ഇതാണെന്നും കിയോസ്‌കി വ്യക്തമാക്കുന്നുണ്ട്. 

ഇന്ന് ബിറ്റ്‌കോയിന്‍ 113125 ഡോളറിനാണ് തുടര്‍ന്നത്. ഫെഡിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനവും, വ്യാപാര ചര്‍ച്ചകളും മൂലം ബിറ്റ് കോയിനില്‍ ചാഞ്ചാട്ടം കാണുന്നുണ്ട്. ഫെഡിന്റെ തീരുമാനത്തില്‍ വ്യക്തത വരുന്നത് വരെ ബിറ്റ് കോയില്‍ റേഞ്ച് ബൗണ്ട ആയി തുടരും എന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. 

അനുകൂലമായ തീരുമാനങ്ങളാണ് വരുന്നതെങ്കില്‍ ഒരു മുന്നേറ്റം പ്രതീക്ഷിക്കാം എന്നും 117400 ഡോളര്‍ മറികടക്കും എന്നും അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ 107800 ഡോളറിലാണ് സപ്പോര്‍ട്ട് പ്രതീക്ഷിക്കേണ്ടത്.


കോയിന്‍ ഡി സി എക്‌സ് റീസേര്‍ച്ച് ടീം പറയുന്നത് ബിറ്റ് കോയിന്‍ 116000 ഡോളറില്‍ ശക്തമായ പ്രതിരോധം നേരിട്ടു എന്നാണ്. കിയോസ്‌കി ഇതിനു മുന്‍പും സ്വര്‍ണം, വെള്ളി , ബിറ്റ് കോയിന്‍ പോലുള്ള ആസ്തികളോടുള്ള താല്പര്യത്തെ തുറന്നു കാണിച്ചിട്ടുണ്ട്. ഈ മാസം ആദ്യം, ബിറ്റ്‌കോയിന്‍ വാങ്ങുന്നതില്‍ 'വൈകരുത്' എന്ന് അദ്ദേഹം നിക്ഷേപകരോട് ആവശ്യപ്പെട്ടിരുന്നു. ഇനിയും ഖനനം ചെയ്യാത്ത നാണയങ്ങളുടെ എണ്ണം രണ്ട് ദശലക്ഷത്തില്‍ താഴെയായതിനാല്‍ അതിന്റെ വിതരണം കുറയുന്നു എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.