രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ യുടെ അറ്റാദായം ഡിസംബര്‍ പാദത്തില്‍ 84 ശതമാനം വര്‍ധിച്ച് 16,891 കോടി രൂപയിലെത്തി. എസ്ബിഐ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ അറ്റാദായം 9,164 കോടി രൂപ ആയിരുന്നു. ബാങ്കിന്റെ മൊത്തവരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1,28,467 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,18,193 കോടി രൂപയായിരുന്നുവെന്ന് എസ്ബിഐ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഈ പാദത്തില്‍ ബാങ്കിന്റെ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 1,06,734 കോടി രൂപയില്‍ നിന്ന് 1,17,427 കോടി രൂപയായി വളര്‍ന്നു.
മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) കഴിഞ്ഞ വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തെ 2.42 ശതമാനത്തില്‍ നിന്ന് ഇത്തവണ 2.07 ശതമാനമായി വര്‍ധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിന്റെ അവസാനത്തില്‍ 0.64 ശതമാനത്തില്‍ നിന്ന് 0.53 ശതമാനമായി കുറഞ്ഞു.
ഏകീകൃത അടിസ്ഥാനത്തില്‍, എസ്ബിഐ ഗ്രൂപ്പിന്റെ അറ്റാദായം 2024 സാമ്പത്തിക വര്‍ഷത്തില്‍ 11,064 കോടി രൂപയിൽ നിന്ന് ഉയര്‍ന്ന് 18,853 കോടി രൂപയായി. ഏകീകൃത മൊത്ത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 1,53,072 കോടി രൂപയില്‍ നിന്ന് ഇത്തവണ 1,67,854 കോടി രൂപയായി ഉയര്‍ന്നു.
എസ്ബിഐയുടെ അറ്റാദായത്തില്‍ 84% വര്‍ധന. പലിശ വരുമാനവും വര്‍ധിച്ചു
ബാങ്കിന്റെ മൊത്തവരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1,28,467 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,18,193 കോടി രൂപയായിരുന്നുവെന്ന് എസ്ബിഐ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
New Update