ഇന്ത്യയില്‍ ഇനിമുതല്‍ ഇ-പാസ്പോര്‍ട്ട് യുഗം

പുതിയ അപേക്ഷകര്‍ക്കും പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇനി ലഭിക്കുക ഇതായിരിക്കും. നിലവിലുള്ള പാസ്പോര്‍ട്ടുകള്‍ കാലാവധി അവസാനിക്കുംവരെ ഉപയോഗിക്കാം

author-image
Sneha SB
New Update
E PASSPORT

കൊച്ചി: രാജ്യം സമ്പൂര്‍ണ്ണമായി ഇ-പാസ്പോര്‍ട്ട് യുഗത്തിലെത്തി. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത മേഖലകളില്‍ നിന്നുകൂടി തിങ്കളാഴ്ച ഇ-പാസ്പോര്‍ട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നും ഇനി നല്‍കുക ഇ പാസ്‌പോര്‍ട്ട് മാത്രമാകും.രാജ്യം സമ്പൂര്‍ണ്ണമായി ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.കേരളത്തിലെ എല്ലാ റീജനല്‍ പാസ്പോര്‍ട്ട് ഓഫീസുകളും ഇതിനകം തന്നെ ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങി. പുതിയ അപേക്ഷകര്‍ക്കും പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇനി ലഭിക്കുക ഇതായിരിക്കും. നിലവിലുള്ള പാസ്പോര്‍ട്ടുകള്‍ കാലാവധി അവസാനിക്കുംവരെ ഉപയോഗിക്കാം.കഴിഞ്ഞ നവംബറില്‍ ഭുവനേശ്വറിലും നാഗ്പൂരിലുമാണ് പാസ്പോര്‍ട്ട്സേവാ 2.0 പദ്ധതി പ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഏപ്രില്‍ ഒന്നിനു പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ഏപ്രിലില്‍ തന്നെ കേരളത്തില്‍ ആദ്യമായി കോഴിക്കോട്ടു പദ്ധതി തുടങ്ങി.കൂടുതല്‍ സുരക്ഷയ്ക്കായി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ് പതിപ്പിച്ചതാണ് ഇ-പാസ്പോര്‍ട്ട് പുറത്തിറങ്ങുന്നത്. വ്യക്തിഗതവിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും; പാസ്പോര്‍ട്ടിന്റെ കവര്‍പേജില്‍ തന്നെ സ്വര്‍ണ്ണനിറത്തില്‍ ചിപ്പിന്റെ രൂപം പ്രിന്റ് ചെയ്തിട്ടുണ്ട്.

passport