തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് 600 കോടിയുടെ കാരാര്‍

ഇന്‍ഫ്രാസ്ട്രക്ചര്‍,സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഐ.ടി.ഡിക്കാണ് കരാര്‍ ലഭിച്ചത്. ഉപകരാര്‍ ലഭിച്ചത് ഊരാളുങ്കലിനും

author-image
Biju
New Update
airport

തിരുവനന്തപുരം: വിമാനത്താവളത്തിലെ വികസന പദ്ധതികള്‍ക്ക് തുടക്കമാവുന്നു.1300കോടി ചെലവില്‍ അദാനി പ്രഖ്യാപിച്ച 'പ്രോജക്ട് അനന്ത'യിലെ 600കോടിയുടെ പദ്ധതികള്‍ക്ക് കരാറായി. അന്താരാഷ്ട്ര ടെര്‍മിനലിലെ ഏപ്രണ്‍ പുനഃനിര്‍മ്മാണം, ഡ്രെയിനേജുകളുടെ പുനഃനിര്‍മ്മാണം,ആഭ്യന്തര ടെര്‍മിനലില്‍ കൂടുതല്‍ ചെക്ക് ഇന്‍ കൗണ്ടറുകളുടെ നിര്‍മ്മാണം,നോളഡ്ജ് സെന്റര്‍ നിര്‍മ്മാണം എന്നിവയ്ക്കാണ് കരാറായത്. 

ഇന്‍ഫ്രാസ്ട്രക്ചര്‍,സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഐ.ടി.ഡിക്കാണ് കരാര്‍ ലഭിച്ചത്. ഉപകരാര്‍ ലഭിച്ചത് ഊരാളുങ്കലിനും.

2070 വരെയുള്ള യാത്രാവശ്യങ്ങള്‍ കണക്കിലെടുത്താണ് ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.നിലവില്‍ അഞ്ച്‌ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ 18ലക്ഷം ചതുരശ്രയടിയാവും.രണ്ട് നിലകളിലായിരിക്കും പുതിയ ടെര്‍മിനല്‍. 

വരുന്നതും പോവുന്നതുമായ യാത്രക്കാര്‍ക്കായി ഓരോ നില സജ്ജമാക്കും. മള്‍ട്ടി - ലെവല്‍ - ഇന്റഗ്രേറ്റഡ് ടെര്‍മിനലില്‍ വിസ്തൃതമായ ചെക്ക് ഇന്‍ കൗണ്ടറുകള്‍,എമിഗ്രേഷന്‍ - കസ്റ്റംസ് - ഷോപ്പിംഗ് എന്നിവയുണ്ടാവും. കസ്റ്റംസ്,ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയര്‍പോര്‍ട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടല്‍,കൊമേഴ്‌സ്യല്‍ - അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്,ഫുഡ്‌കോര്‍ട്ട് എന്നിവയുമൊരുക്കും.