കൂടാതെ പരസ്യ മേഖലയുടെ വളര്‍ച്ചയ്ക്കുള്ള സഹായം നല്‍കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു

തിയേറ്ററുകള്‍ക്ക് വിപുലീകരണത്തിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായങ്ങള്‍ നല്‍കുകകയും വേണം.നിലവില്‍ 18 ശതമാനം ആണ് സിനിമാ ടിക്കറ്റുകളുടെ നികുതി. കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സിംഗിള്‍ സ്‌ക്രീനുകളുടെ എണ്ണം ഏകദേശം 5,500ഉം, മള്‍ട്ടിപ്ലക്‌സ് 4,000ഉം ആണ്.

author-image
Biju
New Update
SEgtd

theatre

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ സിനിമാ ടിക്കറ്റുകളുടെ നികുതി കുറയ്ക്കണമെന്നാണ് തിയേറ്റര്‍ മേഖലയില്‍ നിന്നുള്ള ആവശ്യം ശക്തമാകുന്നു.

കൂടാതെ പരസ്യ മേഖലയുടെ വളര്‍ച്ചയ്ക്കുള്ള സഹായം നല്‍കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 2024ല്‍,  തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയത്  88.3 കോടി പേരാണ്. 2023-നെ അപേക്ഷിച്ച് 6 ശതമാനം  കുറവാണിത്. 

കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കുറഞ്ഞ ആളുകളാണ് തിയേറ്റുകളിലെത്തിയത്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ മാധ്യമ, വിനോദ വിപണിയായി മാറുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയുടെ ജിഡിപിയില്‍ മാധ്യമ, വിനോദ വ്യവസായ മേഖലയുടെ സംഭാവന ഒരു ശതമാനത്തില്‍ താഴെയാണ്. യുഎസ്, യുകെ, ജപ്പാന്‍ തുടങ്ങിയ നിരവധി വികസിത വിപണികളുടേത് 3 മുതല്‍ 4 ശതമാനം വരെയാണ്.

സിനിമാ തിയേറ്ററുകളില്‍ പോകുന്നത് ചെലവേറിയതല്ലാതാക്കി മാറ്റുന്നതിന് ടിക്കറ്റുകള്‍ക്കുള്ള ചരക്ക് സേവന നികുതി യുക്തിസഹമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇവര്‍ പറയുന്നു.ഏകജാലക ക്ലിയറന്‍സ് സംവിധാനത്തിലൂടെ ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ സുഗമമാക്കിയാല്‍ കൂടുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങും. 

തിയേറ്ററുകള്‍ക്ക് വിപുലീകരണത്തിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായങ്ങള്‍ നല്‍കുകകയും വേണം.നിലവില്‍ 18 ശതമാനം ആണ് സിനിമാ ടിക്കറ്റുകളുടെ നികുതി. കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സിംഗിള്‍  സ്‌ക്രീനുകളുടെ എണ്ണം ഏകദേശം 5,500ഉം,  മള്‍ട്ടിപ്ലക്‌സ് 4,000ഉം ആണ്.  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,200-1,300 സ്‌ക്രീനുകള്‍ മാത്രമേ കൂട്ടിച്ചേര്‍ക്കപ്പെടുകയുള്ളൂ എന്നാണ് കണക്കുകള്‍.

budget