ലൈംഗിക തൊഴിലിന് വിസമ്മതിച്ചു ; വിസമ്മതിച്ച പങ്കാളിയെ കുത്തിക്കൊന്ന് 22കാരന്‍

ബിസവരം ഗ്രാമത്തിലെ സിദ്ധാര്‍ത്ഥ നഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.പ്രസശേഷം പുഷ്പ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞ ആറ് മാസമായി ഷമ്മയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു.

author-image
Sneha SB
New Update
MURDER

അമരാവതി: ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാന്‍ വിസമ്മതിച്ച  22കാരിയായ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. പുഷ്പ എന്ന യുവതിയെയാണ് ഷെയ്ക് ഷമ്മ എന്ന 22കാരന്‍ കൊലപ്പെടുത്തിയത്. ആന്ധ്ര പ്രദേശിലെ അംബേദ്കര്‍ കൊനസീമ ജില്ലയിലാണ് സംഭവം.

ബിസവരം ഗ്രാമത്തിലെ സിദ്ധാര്‍ത്ഥ നഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.പ്രസശേഷം പുഷ്പ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞ ആറ് മാസമായി ഷമ്മയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇരുവരും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷമ്മ അടുത്തിടെ സംശയിക്കാന്‍ തുടങ്ങിയെന്ന് പൊലീസ് പറയുന്നു. മാത്രമല്ല ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിച്ചു. 

കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ ഇരുവരും തമ്മില്‍ വീണ്ടും രൂക്ഷമായ തര്‍ക്കമുണ്ടായി. മദ്യ ലഹരിയിലായിരുന്ന ഇയാള്‍കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെഞ്ചിന്റെ ഇടതു വശത്തും കാലിലും കുത്തി മാരകമായ മുറിവേല്‍പ്പിച്ചു. പുഷ്പയുടെ അമ്മ ഗംഗയെയും ഇടപെടാന്‍ ശ്രമിച്ച സഹോദരനെയും ഷമ്മ ആക്രമിച്ചു. ഇരുവര്‍ക്കും പരിക്കേറ്റു. അമിത രക്തസ്രാവം കാരണം പുഷ്പ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് രജോളു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നരേഷ് കുമാര്‍ പറഞ്ഞു. പ്രതി ഒളിവിലാണ്.

murder andra pradesh