കൊച്ചി : അപേക്ഷ പാസ് ആവണമെങ്കിൽ കുപ്പിയും അതിനൊപ്പം കാശും കൊടുത്താലേ ജേഴ്‌സണിനു അപേക്ഷ പാസാക്കാൻ കഴിയൂ. കൈക്കൂലി കേസിൽ പിടിയിലായപ്പോൾ എല്ലാവർക്കും അറിയേണ്ടത് ജേസണിന്റെ കുപ്പി കണക്ക് ആണ്. ഇന്നലെയും ഇന്നുമായി ഏതാണ്ട് 74 കുപ്പികൾ ആണ് റെയ്‌ഡിൽ നിന്ന് പിടിച്ചത്. മിക്കവയും ലക്ഷങ്ങൾ വിലയുള്ളവയാണ്.
വിജിലൻസ് റെയ്ഡിന്റെ മറവിൽ സഹ പ്രവർത്തകരെയും പറ്റിച്ചതായി വിവരമുണ്ട്. ജേഴ്‌സന്റെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം അടക്കമുള്ളവയെ കുറിച്ചു പൊലീസ് അന്വേഷണം ഉണ്ടാകും. 50 ലക്ഷം രൂപ ജേഴ്‍സണിന്റെയും കുടുംബത്തിന്റെയും പേരിൽ ഉണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ ഇന്നലെ കണ്ടെത്തിയത്.
ഇന്ന് അത് 84 ലക്ഷമായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഏതൊക്കെ ഭാഗത്തു ഇയാൾ സ്ഥലം സ്വന്തമാക്കിയിട്ടുണ്ടെന്ന് വസ്തു വകകളുടെ രേഖകൾ പരിശോധിക്കുകയാണ്
അപേക്ഷകൾ പാസ് ആവണമെങ്കിൽ ജേഴ്‌സണിന് ഒപ്പിന് ഒരു കുപ്പിയും അതിനൊപ്പം പണവും വേണമെന്നാണ് ആർടിഒ വൃത്തങ്ങൾ പറയുന്നു. ജേഴ്സണെ കുടുക്കിയ ബുധനാഴ്ചത്തെ കൈക്കൂലി കേസിലും മദ്യക്കുപ്പി ചോദിച്ചെന്ന പരാതി ഉൾപ്പെട്ടിരുന്നു. ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെർമിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാൻ 25,000 രൂപയും കുപ്പിയുമാണ് ഇയാൾ ചോദിച്ചത്.
3 ദിവസത്തേക്ക് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകിയെങ്കിലും പിന്നീട്, അപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു. തുടർന്നാണ് ഏജന്റുമാരുടെ വരവ്. ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ പെർമിറ്റ് കിട്ടില്ലെന്ന് ഇവർ അറിയിച്ചു. തുടർന്നാണു ജേഴ്സന്റെ ഏജന്റുമാരായ രാമ പടിയാർ, സജി എന്നിവർ ചെല്ലാനം സ്വദേശിയിൽനിന്നു കൈക്കൂലിയുടെ ആദ്യ ഗഡുവയായ 5000രൂപയും കുപ്പിയും വാങ്ങി നൽകിയത്.
ചെല്ലാനം സ്വദേശി കൈക്കുലി നൽകിയത് വിജിലൻസിനെ അറിയിച്ച ശേഷമാണു. ആദ്യം ഏജന്റുമാരെ അറസ്റ്റു ചെയ്തു . പിന്നീട് ഇവർ ജേഴ്‌സണിന്റെ ആവശ്യപ്രകരം ആണ് പണം നൽകിയത് എന്ന് മൊഴി കൊടുത്തതോടെ ജേഴ്‍സൺ പിടിയിൽ ആകുകയായിരുന്നു. മാസങ്ങളായി ജേഴ്‌സൺ വിജിലൻസിന്റെ നിരീക്ഷണത്തിൽ ആയിരുന്നുഇയാൾ.
വാളയാർ ചെക്പോസ്റ്റിൽനിന്നു ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്. ചെക്പോസ്റ്റിൽ വിജിലൻസ് റൈഡ് വരാതിരിക്കാൻ എല്ലാവരും കൈക്കുലി നല്കണമെന്ന് ജേഴ്‌സൺ പറഞ്ഞു. തുടർന്ന് ഇവരിൽ നിന്ന് 14ലക്ഷം രൂപ പിരിച്ചു. കഴിഞ്ഞ മാസം വിജിലൻസ് വാളയാർ ചെക്പോസ്റ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങൾ പുറത്തു വന്നത്.
ജേഴ്സണെയും കൂട്ടാളികളെയും വിജിലൻസ് കോടതിൽ ഹാജരാക്കി.