നെടുമ്പാശ്ശേരി :നടുറോഡിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വാഹനത്തിന് സൈഡ് നൽകുന്നത് ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് യുവാവിനെ കാറിടിപ്പിച്ച് കൊന്നത്. തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് കൊല്ലപ്പെട്ടത്. CISF ഉദ്യോഗസ്ഥരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കാർ ബോണറ്റിന് മുകളിൽ വീണ യുവാവിനെ പ്രതികൾ വലിച്ചിഴച്ചു കൊണ്ട് പോയെന്നാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. ഒരു കിലോമീറ്റർ ദൂരം യുവാവിനെ വലിച്ചിഴച്ച് കാർ സഞ്ചരിച്ചുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ രണ്ട് CISF ഉദ്യോഗസ്ഥർ അറസ്റ്റിലായി. CISF കോൺസ്റ്റബിൾ മോഹൻ കുമാർ, SI വിനയ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവ് പോലീസിനെ വിളിച്ചിരുന്നു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപ് കടന്ന് കളയാൻ ശ്രമിച്ച CISF ഉദ്യോഗസ്ഥരെ തടഞ്ഞു നിർത്താൻ യുവാവ് കാറിന് മുന്നിൽ കയറിനിന്നു. അപ്പോഴാണ് പ്രതികൾ കാർ മുന്നോട്ട് ഈടുറ്റതു യുവാവിനെ കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തെത്തിയപ്പോൾ യുവാവ് കാറിനടിയിൽ കിടക്കുകയായേനെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. ആദ്യം അപകടമാണെന്നാണ് കരുതിയിരുന്നതെന്നും അആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് വരാൻ അറ മണിക്കൂർ വൈകിയെന്നും ദൃക്‌സാക്ഷി പറഞ്ഞു. അറിവിന്റെ മൃതദേഹം ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിലാണ്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.