അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമ കേസില്‍ 11 കുറ്റങ്ങളിലും പ്രതി കുറ്റക്കാരന്‍

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനായി പ്രതി വീഡിയോ ചിത്രീകരിച്ചിരുന്നു.കേസില്‍ 29 സാക്ഷികള്‍ മൊഴി നല്‍കി, 100 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

author-image
Sneha SB
New Update
RAPE CASE

ചെന്നൈ:ഡിസംബറില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച അണ്ണാ സര്‍വകലാശാലയിലെ  ലൈംഗികാതിക്രമ കേസില്‍  പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ചെന്നൈ കാമ്പസില്‍ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അഞ്ച് മാസത്തെ വിചാരണയ്ക്ക് ശേഷം മഹിളാ കോടതിയാണ് ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.ലൈംഗികാതിക്രമം, ലൈംഗിക പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ഐ-ടി നിയമപ്രകാരമുള്ള മറ്റ് വകുപ്പുകള്‍ എന്നിവയായിരുന്നു കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരുന്നത്.കോടതി ഇതുവരെ ശിക്ഷ എന്തെന്ന് വിധിച്ചിട്ടില്ല.എല്ലാ കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് ജഡ്ജി രാജലക്ഷ്മി പറഞ്ഞു. എന്നിരുന്നാലും, തന്റെ വൃദ്ധയായ അമ്മയെയും എട്ട് വയസ്സുള്ള മകളെയും പരിപാലിക്കണമെന്ന് പറഞ്ഞ് പ്രതി  ശിക്ഷ ഇളവ് ചെയ്യാന്‍ വാദിച്ചിട്ടുണ്ട്.

2024 ഡിസംബറില്‍ നടന്ന സംഭവത്തില്‍, ജ്ഞാനശേഖരന്‍ ആദ്യം കൗമാരക്കാരിയുടെ ഒരു സുഹൃത്തിനെ ആക്രമിക്കുകയും പിന്നീട് യൂണിവേഴ്‌സിറ്റി കാമ്പസില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനായി  പ്രതി വീഡിയോ ചിത്രീകരിച്ചിരുന്നു.കേസില്‍ 29 സാക്ഷികള്‍ മൊഴി നല്‍കി, 100 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.എഫ്ഐആര്‍ വിശദാംശങ്ങള്‍ ചോര്‍ന്നത് ഇരയുടെ വ്യക്തിത്വം പരസ്യമാക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു.  വിവരങ്ങള്‍ മനഃപൂര്‍വ്വം ചോര്‍ത്തിയെന്നാരോപിച്ച്, സെന്‍സിറ്റീവ് വിവരങ്ങള്‍ നിയന്ത്രിക്കാത്തതിന് കേന്ദ്രീകൃത പോലീസ് വെബ്സൈറ്റിനെ കോടതി കുറ്റപ്പെടുത്തി.

 

Annamalai rape