തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകത്തിൽ നാടാകെ ഞെട്ടിയിരിക്കുകയാണ്. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പ്രണയമാണ് അഫാന്റെയും ഫർസാനയുടേതും. അഞ്ചലിലെ കോളേജിലെ പിജി വിദ്യാർത്ഥിയാണ് ഫർസാന. സംഭവ ദിവസം ട്യൂഷനു പോകുന്നു എന്ന് പറഞ്ഞാണ് ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്.
വൈകിട്ട് മൂന്നര വരെ ഫർസാന വീട്ടിൽ ഉണ്ടായിരുന്നു. പിന്നാലെ അഫാൻ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു. വീടിന്റെ മുകൾ നിലയിൽ എത്തിച്ചാണ് അഫാൻ, ഫർസാനയെ കൊലപ്പെടുത്തുന്നത്.
മുനയുള്ള ആയുധം ഉപയോഗിച്ചു തലയിൽ കുത്തിയാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. മുഖമാകെ വികൃതമാക്കിയ നിലയിൽ ആണ് മൃതദേഹം ലഭിക്കുന്നത്. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫർസാനയും ഉൾപ്പെട്ടതായി വ്യക്തമായത്.
ദിവസങ്ങൾക്ക് മുൻപ് അഫാനും ഫർസാനയും ബൈക്കിൽ യാത്ര ചെയ്യുന്നത് ബന്ധു കണ്ടിരുന്നു. ഫർസാനയുടെ തലയ്ക്കു പ്രതി തുരുതുരാ അടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫർസാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നു. നെറ്റിയുടെ രണ്ടു വശത്തും നടുക്കും ചുറ്റിക കൊണ്ട ആഴത്തിലുള്ള മുറിവകൾ ഉണ്ട്.