25 കിലോമീറ്റർ നടന്നു പോയി കൊലപ്പെടുത്തി, നാടിനെ നടുക്കിയ സംഭവത്തിൽ അഫാൻ ലഹരി ഉപയോഗം ഉണ്ടയെന്നെ സംശയം ബാക്കി

രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ ആയുധമാണോ എല്ലാ കൊലപാതകത്തിന് കാരണം എന്ന് ഇപ്പോൾ പറയാൻ പറ്റില്ല

author-image
Rajesh T L
New Update
5 people killed by

തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകക്കേസില്‍ പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവന്തപുരം റൂറൽ എസ്പി സുദർശൻ. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ ആയുധമാണോ എല്ലാ കൊലപാതകത്തിന് കാരണം എന്ന്പ്പോൾ പറയാൻ പറ്റില്ല

5 പേരുടെയും മരണം സ്ഥിരീകരിച്ചു അഫാനയുമായുള്ള സ്നേഹ ബന്ധം ഫർസാനയുടെ വീട്ടിൽ അറിയാമായിരുന്നു. അഫൻ വീട്ടിൽ വന്നു ഫർസാനയെ വിവാഹം കഴിച്ചു നൽകുമോ എന്ന് ചോദിച്ചതായി ഫർസാനയുടെ സഹോദരൻ അമൽ മുഹമ്മദ് പറയുന്നു. അഫാൻ വീട്ടിൽ വന്നിട്ടുണ്ടെന്നും അഫാനുമായുള്ള ബന്ധത്തിന് തങ്ങൾക്കു സമ്മതമാണെന്നും കുടുംബം അറിയിച്ചിരുന്നു.

അഞ്ചലിലെ കോളജില്‍ ബിഎസ്‌സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് തിങ്കളാഴ്ച ആണെന്ന് ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ മനസിലായത്. കഴിഞ്ഞ ദിവസവും ഫർസാന വീട്ടിൽ തന്നെ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

തിങ്കളാഴ്ച പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ബിനു എസ് നായരും പറഞ്ഞു. 3:30യ്ക്ക് വീട്ടിൽ നിന്നിറങ്ങിയതാണ് എന്ന് മാതാപിതാക്കൾ മൊഴി നല്കയിട്ടുണ്ട്.

കല്ലറ പാങ്ങോട് പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ.  ആദ്യം കൊലപ്പെടുത്തിയത് ഇവിടെ താമസിക്കുന്ന അമ്മൂമ്മ സൽ‍മ ബീവിയായിരുന്നു. പുല്ലമ്പാറ എസ്എൻ പുരം. പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്,  ഭാര്യ സജിത ബീവി എന്നിവരെ കൊലപ്പെടുത്തി. സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാൻ, ഫർസാന എന്നിവരെ കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേറ്റിരുന്നു

muder attempt Crime