കുട്ടനാട്ടിലെ കവര്‍ച്ച; മുഖ്യപ്രതി കീഴടങ്ങി

തിരുവനന്തപുരം സ്വദേശി ദീപയാണ് രാമങ്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് പ്രതി കീഴടങ്ങിയത്

author-image
Biju
New Update
gg

ആലപ്പുഴ: കുട്ടനാട്ടില്‍ മാമ്പുഴക്കരിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ കേസിലെ മുഖ്യപ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വദേശി ദീപയാണ് രാമങ്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് പ്രതി കീഴടങ്ങിയത്. 

ഇതേ കേസിലെ പ്രതിയായ തിരുവനന്തപുരം നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ തുടിക്കോട്ടുകോണം മൂല പുത്തന്‍വീട്ടില്‍ അഖിലിനെ (22) രാമങ്കരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നുകളഞ്ഞ പ്രതി പൊലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. 

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് നിര്‍ണായകമായത്. 

രാമങ്കരി ഇന്‍സ്‌പെക്ടര്‍ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ മുരുകന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംജിത്ത്, ജാസ്മിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുഭാഷ്, വിഷ്ണു എന്നിവരും നെയ്യാറ്റിന്‍കര പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Alappuzha News