ജ്യോത്സനെ വീണ്ടും ചോദ്യം ചെയ്തു

തന്റെ താല്പര്യത്തിന് വഴങ്ങാത്തതിനാല്‍ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിന്റെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി.

author-image
Biju
New Update
rgf

Rep. Img.

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തില്‍ ജ്യോത്സന്‍ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവന്‍ ഹരികുമാറിന് കുഞ്ഞിന്റെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനായി കസ്റ്റഡിയില്‍ വാങ്ങി മാനസിക വിദഗ്ദരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് നീക്കം. 

തന്റെ താല്പര്യത്തിന് വഴങ്ങാത്തതിനാല്‍ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിന്റെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി. പക്ഷെ ഇതിനപ്പുറത്തെ സാധ്യതകള്‍ കൂടി പരിശോധിക്കുന്നു പൊലീസ് സാമ്പത്തിക ഇടപാടുകള്‍, അന്ധവിശ്വാസം എന്നിവയും അന്വേഷിക്കുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഒരുപാട് ദുരൂഹതയുണ്ട് വീട് വാങ്ങിത്തരാനായി ജ്യോത്സന്‍ ദേവീദാസന് 35 ലക്ഷം രൂപ നല്‍കിയെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലിലും ശ്രീതു ആവര്‍ത്തിച്ചു.

ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ജോത്സ്യന്‍ ദേവീദാസനെ ഇന്നും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പണം വാങ്ങിയിട്ടില്ലെന്നാണ് ആവര്‍ത്തിക്കുന്ന ദേവീദാസന്‍ ശ്രീതുവിനെ കുറ്റപ്പെടുത്തുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഹരികുമാറിനെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി തിങ്കളാഴ്ച്ച അപേക്ഷ സമര്‍പ്പിക്കും. മാനസിക ആരോഗ്യ വിദഗ്തരുടെ സാന്നിധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്യാനാണ് നീക്കം.  

 

Balaramapuram