ബുദ്ധി കുറവുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ;പ്രതിക്ക് കഠിന തടവും പിഴയും

ചെങ്ങന്നൂരിലെ വെണ്മണി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. അനീഷ്.വി കോരയാണ് കേസന്വേഷണം പൂര്‍ത്തിയാക്കി ഫൈനല്‍ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചത്.

author-image
Biju
New Update
dgf

ചെങ്ങന്നൂര്‍: ബുദ്ധി മാന്ദ്യമുള്ള കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ലോറി ഡ്രൈവര്‍ക്ക് മുപ്പത്തി മൂന്നര വര്‍ഷം കഠിനതടവും, 4,75000 രൂപ പിഴയും. കണ്ണൂര്‍ പരിയാരം താനൂര്‍ക്കര വീട്ടില്‍ മുഹമ്മദ് ഷാഫിയെ ആണ് തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി ജി.ഹരീഷ് ശിക്ഷിച്ചത്.

പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കുട്ടിയുടെ സ്വര്‍ണ്ണവും വിടുപണിയ്ക്കായി സൂക്ഷിച്ചു വെച്ച 72,000 രൂപയും പ്രതി കൈക്കലാക്കുകയും ബന്ധുക്കളുടെ അനുവാദമില്ലാതെ അതിജീവതയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടില്‍ ലോഡ്ജില്‍ പാര്‍പ്പിച്ച് ബലാല്‍സംഗം ചെയ്യുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

ചെങ്ങന്നൂരിലെ വെണ്മണി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. അനീഷ്.വി കോരയാണ് കേസന്വേഷണം പൂര്‍ത്തിയാക്കി ഫൈനല്‍ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചത്. 

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രഘു, അഡ്വ.കെ.രജീഷ് ലെയ്സണ്‍ ഓഫീസറായി എ.എസ്. ഐ.വാണി പീതാബംരന്‍ എന്നിവര്‍ ഹാജരായി.

 

kerala rape