ചെന്നൈയില്‍ ഡോക്ടറും ഭാര്യയും 2 മക്കളും മരിച്ച നിലയില്‍

5 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നു ജീവനൊടുക്കിയെന്നാണു പൊലീസിന്റെ നിഗമനം. അണ്ണാ നഗറില്‍ ഗോള്‍ഡന്‍ സ്‌കാന്‍സ് എന്ന പേരില്‍ സ്‌കാനിങ് കേന്ദ്രം നടത്തിയിരുന്ന ഡോ. ബാലമുരുകന്‍ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് 5 കോടി രൂപ ബാങ്ക് വായ്പയെടുത്തിരുന്നു.

author-image
Biju
New Update
frt

ചെന്നൈ : ഡോക്ടറും അഭിഭാഷകയായ ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ അണ്ണാ നഗറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡോ. ബാലമുരുകന്‍ (52), ഭാര്യ സുമതി (47), മക്കള്‍ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു.

5 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നു ജീവനൊടുക്കിയെന്നാണു പൊലീസിന്റെ നിഗമനം. അണ്ണാ നഗറില്‍ ഗോള്‍ഡന്‍ സ്‌കാന്‍സ് എന്ന പേരില്‍ സ്‌കാനിങ് കേന്ദ്രം നടത്തിയിരുന്ന ഡോ. ബാലമുരുകന്‍ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് 5 കോടി രൂപ ബാങ്ക് വായ്പയെടുത്തിരുന്നു.

എന്നാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയോടെ പലയിടങ്ങളില്‍നിന്നും വലിയ പലിശയ്ക്കു പണം കടം വാങ്ങി. ഇതിന്റെ തിരിച്ചടവും മുടങ്ങിയതോടെ, ഒട്ടേറെ പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലെത്തി പണം തിരിച്ചു ചോദിച്ചു. ഇന്നലെ രാവിലെയാണ് ദമ്പതികളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

 

CHENNAI death