വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ നരഹത്യക്ക് കേസ്

പരാതിയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോ ര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി യിരുന്നു. ഇന്നലെ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ ആയിരുന്നു പോസ്റ്റു മോര്‍ട്ടം നടത്തിയത്.

author-image
Biju
New Update
SG

സജിയുടെ മൃതദേഹം ചേര്‍ത്തല മുട്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ വീണ്ടും സംസ്‌കരിക്കുന്നു

ചേര്‍ത്തല : ചേര്‍ത്തല നഗരസഭ 29 ാം വാര്‍ഡില്‍ പണ്ടകശാല പറമ്പില്‍ സജി (46) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോണി (48)അറസ്റ്റില്‍. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്സ് മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുലവന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

തലയിലേറ്റ ക്ഷതത്തെ തുടര്‍ന്ന് ഉള്ളിലെ ഞരമ്പ് മുറിഞ്ഞ് രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വീഴ്ചയുടെ ആഘാ തത്തില്‍ ഉണ്ടായതല്ല പരിക്കെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ഭാരതീയ ന്യായ സംഹിത 105ാം വകുപ്പ് പ്രകാരം മന പൂര്‍വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തി ട്ടുള്ളത്. സോണിയെ കോടതിയില്‍ ഹാജരാക്കി ചെയ്തശേഷം തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ആക്രമണം നടന്ന ഇയാളുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് അടക്കമുള്ള നടപടി പൂര്‍ത്തിയാക്കും. 

പിതാവ് ആക്രമിച്ച തിനെ തുടര്‍ന്നാണ് മാതാവ് മരിച്ചതെന്ന മകള്‍ മീഷ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. തലയ്ക്ക് പരിക്കേറ്റ് ഒരു മാസത്തോളം ആലപ്പുഴ മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സജി മരിച്ചത്. അന്ന് വൈകിട്ട് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരി യില്‍ മൃതദേഹം സംസ്‌കരിച്ചിരുന്നു.

പരാതിയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോ
ര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി യിരുന്നു. ഇന്നലെ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ ആയിരുന്നു പോസ്റ്റു മോര്‍ട്ടം നടത്തിയത്. 

കഴിഞ്ഞ ജനുവരി എട്ടിന് രാത്രി പത്തിനു ശേഷമാണ് സജിയെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ സോണിയും മകള്‍ മീഷ്മയും ചേര്‍ന്ന് ചേര്‍ത്തല യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. വീട്ടിലെ സ്റ്റെയര്‍ കെയ്സില്‍ നിന്നും വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധി കൃതരോടും പോലീസിനോടും പറഞ്ഞിരുന്നത്. അതിനാല്‍ ദൂരൂഹത കണ്ടിരു ന്നില്ല. ആരും പരാതി നല്‍കാത്ത സാഹചര്യത്തിലായിരുന്നു സ്വാഭാവിക മരണമായി കണ്ട് മൃതദേഹം വീട്ടിലെ ത്തിച്ച ശേഷം പിന്നീട് സംസ്‌കരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മകള്‍ മീഷ്മ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയത്. 

വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി മീഷ്മക്ക് സംരക്ഷണം നല്‍കി സോണിയെ കസ്റ്റഡിയിലെടു ക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ജനുവരി എട്ടിന് നടന്ന സംഭവങ്ങള്‍ സോണി സമ്മതിച്ചതായി പോലീസ് പറഞ്ഞു. നിരന്തരം ഭാര്യയെ അക്രമി ച്ചിരുന്ന സോണി ജനുവരി എട്ടിനു രാത്രി സജിയെ അക്രമിച്ചെന്നും തല ഭിത്തിയിലിടിപ്പിച്ചാണ് പരിക്കേല്‍ പ്പിച്ചതെന്നും മകള്‍ മൊഴി നല്‍കി യിരുന്നു. 

സോണി നിരന്തര ഭീഷണിതുടര്‍ന്നതോടെയാണ് ഗത്യന്ത രമില്ലാതെ മകള്‍ പരാതിയുമായി പോലീസിനു മുന്നിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ സെമിത്തേരിയില്‍ വീണ്ടും സംസ്‌കരിച്ചു. മക്കളായ ബെന്നോബ്, മീഷ്മ എന്നിവരും അടുത്ത ബന്ധുക്കളും പങ്കെടുത്തു.

 

cherthala Crime