പരാതി നല്‍കാനെത്തിയ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍

ഭര്‍ത്താവിനെ കേസില്‍ കുടുക്കുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി. അവശനിലയില്‍ വീട്ടിലെത്തിയ യുവതി പീഡനവിവരം ഭര്‍ത്താവിനോട് പറയുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് സാംഗനീര്‍ എസിപിക്ക് പരാതി നല്‍കുകയായിരുന്നു.

author-image
Biju
New Update
rg

ജയ്പൂര്‍: അയല്‍ക്കാരുമായുള്ള തര്‍ക്ക പരിഹാരത്തിനായി പൊലീസ് സ്റ്റേഷനിലെത്തി. ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് ഗര്‍ഭിണിയായ യുവതി കേസില്‍ സഹായം തേടി ജയ്പൂരിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. 

മാര്‍ച്ച് ഏഴിനായിരുന്നു യുവതി പരാതി നല്‍കിയത്. തൊട്ട് അടുത്ത ദിവസം നിലവില്‍ അറസ്റ്റിലായ പൊലീസുകാരന്‍ തെളിവെടുപ്പിനെന്ന പേരില്‍ യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മകനേയും കൂട്ടിക്കൊണ്ട് പോയി. ഇവരെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച ശേഷം മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥന്‍ ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

ഭര്‍ത്താവിനെ കേസില്‍ കുടുക്കുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി. അവശനിലയില്‍ വീട്ടിലെത്തിയ യുവതി പീഡനവിവരം ഭര്‍ത്താവിനോട് പറയുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് സാംഗനീര്‍ എസിപിക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതായി എസിപി വിശദമാക്കി. ദൌസയില്‍ ദിവസ വേതനക്കാരിയായ യുവതിയേയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തത്.

ഹോട്ടലില്‍ യുവതിയെ ബന്ധുവെന്നായിരുന്നു പൊലീസുകാരന്‍ പരിചയപ്പെടുത്തിയത്. കുട്ടിയുടെ വസ്ത്രം മാറണമെന്നും അധിക നേരം വേണ്ടി വരില്ലെന്നും വിശദമാക്കിയാണ് ഹോട്ടലില്‍ മുറിയെടുത്തത്. മുറിയിലെത്തി അധികം വൈകാതെ തന്നെ പൊലീസുകാരന്‍ മടങ്ങിയെന്നുമാണ് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുള്ളത്. അനധികൃതമായി തടഞ്ഞുവെക്കല്‍, ബലാത്സംഗം. തട്ടിക്കൊണ്ട് പോകല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍. 

 

Jaipur