എഴുത്തുകാരൻ വി.എസ്. അനിൽകുമാറിന് നേരെ ഭീഷണി; വീടിന് മുന്നിൽ റീത്ത് വെച്ചു

പുസ്തകവുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം ഇത്തരമൊരു ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നു

author-image
Vineeth Sudhakar
New Update
IMG_2619

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.എസ്. അനിൽകുമാറിന്‍റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ അദ്ദേഹത്തിന്‍റെ വീടിന് മുന്നിലാണ് ഇന്ന് പുലർച്ചെ റീത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം വി.എസ്. അനിൽകുമാർ ഏറ്റുവാങ്ങിയിരുന്നു.ഈ പുസ്തകവുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം ഇത്തരമൊരു ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നു. മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന റീത്ത് വീടിന് മുന്നിൽ വെച്ചത് വധഭീഷണിക്ക് തുല്യമാണെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.

സംഭവത്തിൽ വി.എസ്. അനിൽകുമാർ കണ്ണപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.