അടിപിടി, ദേഹോപദ്രവമേല്‍പ്പിക്കല്‍; 21 വയസ്സിനിടെ 4 കേസ്, കാപ്പ ചുമത്തി ജയിലില്‍: സൂര്യപ്രഭയുടെ 'ക്രിമിനല്‍ ലൈഫ്'

അടിപിടി, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളാണ് സൂര്യപ്രഭയ്ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ്, ഉദയംപേരൂര്‍ സ്റ്റേഷനുകളിലായി ഉള്ളത്. വീണ്ടും കേസുകള്‍ വന്നതോടെ ശല്യം സഹിക്കാനാകാതെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാല് ദിവസം മുന്‍പ് സൂര്യപ്രഭയ്ക്കെതിരെ കാപ്പ ചുമത്തി പുറത്താക്കി.

author-image
Jayakrishnan R
New Update
suryaprabha-2106

criminal life of surya prabha

 

കൊച്ചി : 21 വയസ്സിനിടെ രണ്ടു പൊലീസ് സ്റ്റേഷനുകളിലായി  നാലു കേസുകളില്‍പ്രതിയാണ് സൂര്യപ്രഭ . പൊറുതി മുട്ടിയതോടെകാപ്പചുമത്തി ജില്ലയ്ക്ക് പുറത്താക്കിയെങ്കിലും നാലാം പക്കം വീണ്ടും ജില്ലയില്‍. അറസ്റ്റിലായ തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്. അമ്പരപ്പിക്കുന്നതാണ് ഈ 21 വയസ്സുകാരിയുടെ ജീവിതവും ജീവിത പശ്ചാത്തലവും.

അടിപിടി, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളാണ് സൂര്യപ്രഭയ്ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ്, ഉദയംപേരൂര്‍ സ്റ്റേഷനുകളിലായി ഉള്ളത്. വീണ്ടും കേസുകള്‍ വന്നതോടെ ശല്യം സഹിക്കാനാകാതെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാല് ദിവസം മുന്‍പ് സൂര്യപ്രഭയ്ക്കെതിരെ കാപ്പ ചുമത്തി പുറത്താക്കി. സിറ്റി പൊലീസിന്റെ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു വിലക്ക്. ''ഈ വിലക്ക് ലംഘിച്ച് ഉദയംപേരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിച്ച വിവരം അറിഞ്ഞ്  ഞങ്ങള്‍ പിടികൂടുകയായിരുന്നു. ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.''- ഉദയംപേരൂര്‍ സബ് ഇന്‍സ്‌പെക്ടര് പി.സി.ഹരികൃഷ്ണന്‍ പറഞ്ഞു.

2022ല്‍ 18-ാം വയസ്സില്‍ സൂര്യപ്രഭ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കഴിക്കുന്ന മരുന്നുകള്‍ സൂര്യപ്രഭയുടെയും സുഹൃത്തിന്റെയും പക്കല്‍നിന്നു പിടിച്ചെടുക്കുകയായിരുന്നു. അരൂര്‍ മേഖലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ വ്യാജ കുറിപ്പടികളുണ്ടാക്കി മരുന്ന് ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.

സൂര്യപ്രഭയുടെ സഹോദരന്‍ ദേവദത്തന് എതിരെയും ഒട്ടേറെ കേസുകളുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ കഞ്ചാവ് എന്നു പറഞ്ഞ് ഗ്രീന്‍ ടീ നല്‍കി കബളിപ്പിച്ച യുവാക്കളെ കാറില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിച്ചതായിരുന്നു ഒരു കേസ്. ദേവദത്തന്‍, സുഹൃത്തുക്കളായ അമ്പാടി, അര്‍ജുന്‍, കാളിദാസന്‍ എന്നിവര്‍ രാത്രിയോടെ കഞ്ചാവ് അന്വേഷിച്ച് രണ്ടു യുവാക്കളെ ബന്ധപ്പെടുകയും,  കലൂരില്‍ വച്ച് രാത്രി 11 മണിയോടെ ഇവരെ കാണുകയും ചെയ്തു. തുടര്‍ന്ന് പായ്ക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ഗ്രീന്‍ ടീ ആണെന്ന് മനസിലാകുന്നതും യുവാക്കളെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിക്കുന്നതും. പിന്നീട് പ്രതികള്‍ പിടിയിലായി.


തൃശൂര്‍ സ്വദേശികളായ രണ്ടു യുവതികള്‍ക്കൊപ്പമാണ് സൂര്യപ്രഭയെ  നാലു ദിവസം മുന്‍പു കാപ്പ ചുമത്തിയത്. ക്രിമിനല്‍ കേസ് പ്രതികളായ തൃപ്രയാര്‍ കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവര്‍ക്കെതിരെയായിരുന്നു തൃശൂരില്‍ കാപ്പ ചുമത്തിയത്. ഇതില്‍ സൂര്യപ്രഭ വിലക്ക് ലംഘിച്ച് നഗരത്തില്‍ പ്രവേശിക്കുകയും അറസ്റ്റിലാവുകയുമായിരുന്നു.

 

Arrest Crime