തിരുവനന്തപുരത്ത് എയര്‍പോര്‍ട്ടില്‍ പിടിച്ച ഹൈബ്രിഡ് കഞ്ചാവ് എത്തിയത് ബാങ്കോക്കില്‍ നിന്ന്

പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ് എന്നാണ് സംശയിക്കുന്നത്. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം.

author-image
Biju
New Update
fhg

തിരുവനന്തപുപരം:  അവധിയാഘോഷിക്കാന്‍ എന്ന വ്യാജേന വിദേശയാത്രക്ക് പോയ യുവാവും യുവതിയുമാണ് മടക്കയാത്രയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയത്. ബെംഗളൂരുവിലെ വിദ്യാര്‍ത്ഥികളായ മലപ്പുറം സ്വദേശികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് സിങ്കപ്പൂര്‍ വഴിയാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്.

പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ് എന്നാണ് സംശയിക്കുന്നത്. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. ഇവരുടെ ബാഗുകളുടെ എക്‌സ്‌റേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് വിശദമായി പരിശോധിച്ചത്. ഭക്ഷണ സാമഗ്രികളുടെ കവറുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ലഹരിക്കടത്തിനായി തന്നെയാണ് ഇരുവരും വിദേശത്തേക്ക് പോയത് എന്നാണ് വിവരം. അല്ലാത്തപക്ഷം ഇത്ര വലിയ തുകയുടെ കഞ്ചാവ് കൈവശം വരാനിടയില്ല. ബാഗുകളില്‍ പലയിടത്തായി സൂക്ഷിച്ച 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഘത്തിലെ യുവതിക്കും ലഹരിക്കടത്തിനെ കുറിച്ച് വിവരമുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതിചേര്‍ത്തത്.

TRIVANDRUM AIRPORT