തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം;പ്രതി സുകാന്ത് കീഴടങ്ങി

അതിനാല്‍ കീഴടങ്ങുക എന്നതായിരുന്നു ഏക വഴി,ഇതിനു പിന്നാലെയാണ് കൊച്ചി ഡെപ്യൂട്ടി ഓഫീസിലെത്തി പ്രതി കീഴടങ്ങിയത്.ഐബി ഉദ്യോഗസ്ഥയുടെ മരണശേഷം പ്രതി രണ്ട് മാസം ഒളിവിലായിരുന്നു.

author-image
Sneha SB
New Update
SUKANTH

എറണാകുളം : തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി.കൊച്ചിയിലെ ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് സുരേഷ് കീഴടങ്ങിയത്.ഇന്ന് രാവിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു.അതിനാല്‍ കീഴടങ്ങുക എന്നതായിരുന്നു ഏക വഴി,ഇതിനു പിന്നാലെയാണ് കൊച്ചി ഡെപ്യൂട്ടി ഓഫീസിലെത്തി പ്രതി കീഴടങ്ങിയത്.ഐബി ഉദ്യോഗസ്ഥയുടെ മരണശേഷം പ്രതി രണ്ട് മാസം ഒളിവിലായിരുന്നു.സുകാന്തിനെ പ്രതി ചേര്‍ത്തിട്ടും പ്രതിയെ പിടിക്കാത്തതില്‍ യുവതിയുടെ കുടുംബം പൊലീസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.ഇന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ പൊലീസ് അറസ്റ്റ് മുന്നില്‍ കണ്ടാണ് കീഴടങ്ങല്‍.ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ അന്വേഷണം വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുന്നോട്ട് വന്നിരുന്നു.കേസ് വേഗത്തിലാക്കണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിയെ കണ്ട് കത്ത് നല്‍കിയിരുന്നു.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗകുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ലൈഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി.മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജോലികഴിഞ്ഞിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തറക്കിയിരുന്നു.

accused death suicide case