ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തില്‍ രൂപക്കൂടിന്റെ ചില്ലും തകര്‍ന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.

author-image
Biju
New Update
sdg

ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍ വിഹാറിലെ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകര്‍ത്തു. സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകര്‍ത്തത്. ബൈക്കില്‍ എത്തിയ ആള്‍ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തില്‍ രൂപക്കൂടിന്റെ ചില്ലും തകര്‍ന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോള്‍ പരാതി നല്‍കുന്നില്ലെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്. അക്രമി ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാല്‍ ആരാണെന്ന് അറിയില്ലെന്നുമാണ് ചര്‍ച്ചിന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നത്.

ഇവരില്‍നിന്നും സമീപവീടുകളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. മലയാളികള്‍ താമസിക്കുന്ന മയൂര്‍ വികാസില്‍ സിറോ മലബാര്‍ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചര്‍ച്ച്. ഉത്തരേന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ മുമ്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 

 

delhi