48 മണിക്കൂറിനുളളില്‍ മോഷണകേസ് തെളിയിച്ച് ഡല്‍ഹി പൊലീസ്

പോലീസ് സ്ഥലത്തെത്തി അയാളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലില്‍, അയാള്‍ കുറ്റം സമ്മതിച്ചു.

author-image
Sneha SB
New Update
CASEJ


ന്യൂഡല്‍ഹി: കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 35 ലക്ഷം രൂപയുടെ  മോഷണ കേസ് തെളിയിച്ച് ഡല്‍ഹി പൊലീസ്. ഹരിയാന സ്വദേശിയായ 23കാരന്‍ വിവേകിനെ ചോദ്യം ചെയ്യ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വിവേക് രാജ് എന്ന സാഹില്‍ എന്ന പ്രതിയെ ഉത്തര്‍പ്രദേശിലെ അസംഗഡില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച 34,98,550 രൂപ ഇയാളുടെ കൈവശം നിന്ന് കണ്ടെടുക്കുകയും ചെയ്തു.കരംപുരയിലെ മാഗ്‌നം ഹൗസ് -2 ലെ ഡൈനാമിക് ഫോര്‍ജ് കമ്പനിയുടെ ഓഫീസില്‍ നിന്ന് 35 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായി പരാതി ലഭിച്ചു.കമ്പനിയിലെ ഫീല്‍ഡ് ഓഫീസറായ പരാതിക്കാരന്‍, മറ്റൊരു ഓഫീസ് ബ്രാഞ്ചിലേക്ക് പോകുന്നതിനുമുമ്പ് പണം അലമാരയില്‍ വെച്ച്് പൂട്ടിയതായി മൊഴി നല്‍കി സംഭവ സമയത്ത്, ഓഫീസിലുണ്ടായിരുന്ന ഒരേയൊരു വ്യക്തി അക്കൗണ്ടന്റ് ആയിരുന്നു, 

ഇന്‍സ്‌പെക്ടര്‍ വരുണ്‍ ദലാല്‍, എസ്എച്ച്ഒ മോട്ടി നഗര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പര്‍വീണ്‍ കുമാര്‍, എഎസ്‌ഐ രജീന്ദര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അമിത്, എച്ച്‌സി ജതിന്‍ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സംഘം ഉടന്‍ രൂപീകരിച്ചു. ഗുരുഗ്രാം, നോയിഡ, അസംഗഡ് എന്നിവിടങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടത്തിയ സംഘം 40 ലധികം ഹോട്ടലുകള്‍ പരിശോധിച്ചു.മെയ് 26 ന് അസംഗഡിലെ മംഗ്ലം ഹോട്ടലില്‍ പ്രതിയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതോടെയാണ് കേസിന് വഴിത്തിരിവായത്.പരിശോധനയില്‍, വിവേക് രാജിനെ പോലൊരാള്‍  താമസിക്കുന്നുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ സ്ഥിരീകരിച്ചു. പോലീസ് സ്ഥലത്തെത്തി അയാളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലില്‍, അയാള്‍ കുറ്റം സമ്മതിച്ചു.

 

accused theft case