ഗുജറാത്തില്‍ ദൃശ്യം മോഡല്‍ കൊലപാതകം

'ദൃശ്യം' എന്ന സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് താന്‍ മരിച്ചു എന്ന് കാണിക്കാനാണ് മധ്യവയസ്‌കനെ കൊന്നതെന്ന് ഗീത സമ്മതിച്ചു.

author-image
Sneha SB
New Update
DED REP

പത്താന്‍:ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍  വിവാഹിതയായ സ്ത്രീയും കാമുകനും ചേര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തി. പത്താനിലെ സന്തല്‍പൂര്‍ താലൂക്കിലെ ജഖോത്ര ഗ്രാമത്തില്‍ നിന്നുള്ള പുരുഷന്റെ പകുതി കത്തിക്കരിഞ്ഞ മൃതദേഹം ചൊവ്വാഴ്ച രാത്രി കണ്ടെടുത്തു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ പാലന്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗീത അഹിര്‍ (22), കാമുകന്‍ ഭരത് അഹിര്‍ (21) എന്നിവരെ പോലീസ് പിടികൂടി.'ദൃശ്യം' എന്ന സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് താന്‍ മരിച്ചു എന്ന് കാണിക്കാനാണ് മധ്യവയസ്‌കനെ കൊന്നതെന്ന് ഗീത സമ്മതിച്ചു.

'ഭര്‍ത്താവിനൊപ്പം ജഖോത്രയില്‍ താമസിക്കുന്ന ഗീതയാണ് കൊലപാതകം ആസൂത്രണം ചെയ്തത്, ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം ഓടി പോയ ശേഷം താന്‍ മരിച്ചു എന്ന് വരുത്തി തീര്‍ക്കാനും കാമുകനൊപ്പം  ഒരുമിച്ച് ജീവിക്കാനും വേണ്ടി ഒരു മൃതദേഹം ഒരുക്കാന്‍ കാമുനോട് പറഞ്ഞു' ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഗീത വീട് വിട്ടിറങ്ങി,ഗീതയെ തിരഞ്ഞ വീട്ടുകാര്‍ക്ക് കുളത്തിനടുത്തു നിന്ന് കത്തികരിഞ്ഞ നിലയിലുളള മൃതദേഹമാണ് കിട്ടിയത്.'

'ഗീതയുടെ പാവാടയും കൊലുസും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തി, അതിനാല്‍ അത് ഗീതയുടേതാണെന്ന് ബന്ധുക്കള്‍ ആദ്യം കരുതി. എന്നാല്‍, മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍, മരിച്ചയാള്‍ ഒരു പുരുഷനാണെന്ന് അവര്‍ കണ്ടെത്തി. ഇ
മരിച്ചയാള്‍  56 വയസ്സുള്ള ഹര്‍ജിഭായ് സോളങ്കി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ഗീതയും കാമുകനും  ട്രെയിനില്‍ രാജസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പാലന്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് ഇരുവരെയും പിടികൂടി. രാജസ്ഥാനിലേക്കുള്ള ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

'ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകള്‍ കണ്ടിട്ടുള്ളതിനാല്‍, താന്‍ മരിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ പദ്ധതിയിട്ടതായി ഗീത പറഞ്ഞു. കാമുകന്‍ ഗീതയുടെ പദ്ധതി പ്രകാരം  കൊലപാതകത്തിനായി  പുരുഷനെയോ സ്ത്രീയെയോ തിരയാന്‍ തുടങ്ങുകയും ചെയ്തു, മെയ് 26 ന്,  സോളങ്കിയെ കാണുകയും മോട്ടോര്‍ സൈക്കിളില്‍ ഒരു ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു,ആളൊഴിഞ്ഞ സ്ഥലത്ത് കാമുകന്‍ തന്റെ വാഹനം നിര്‍ത്തി സോളങ്കിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ജഖോത്രയിലെ ഒരു കുളത്തിന് സമീപം കൊണ്ടുപോയി ഇട്ടു.പദ്ധതി പ്രകാരം , ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഗീത വീട്ടില്‍ നിന്ന് ഓടിപ്പോയി ഒരു കുപ്പി പെട്രോളുമായി സ്ഥലത്തെത്തി,തന്റെ വസ്ത്രവും ആഭരണവും മൃതദേഹത്തിലേക്കിട്ട് തീ കൊളുത്തുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.'  

 

murder