തൃശൂർ : കർണാടകയിൽ ഇ.ഡി എന്ന വ്യാജേന ബീഡി കമ്പനി മുതലാളിയെ വഞ്ചിച്ചു 45 ലക്ഷം കവർന്നു. സംഘത്തിലുള്ള കൊടുങ്ങല്ലൂർ എ എസ് യെ അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏർവാടിക്കാരൻ ഷഹീർ ബാബുവിനെ (50) ആണ് ദഷിണ കർണ്ണാടകയിൽ നിന്നുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
വിട്ട്ളയിൽ നിന്നും എത്തിയ പ്രേത്യക പൊലീസ് സംഘമാണ് ഷഹീറിനെ പിടികൂടിയത്. കവർച്ചയിൽ ഷഹീറിന്റെ കൂടെ കവർച്ച നടത്തിയ 3 പേരെ കഴിഞ്ഞ ദിവസം കൊല്ലത്തു നിന്ന് പിടികൂടിയിരുന്നു. ഷാഹീർ ഉൾപ്പെടെ 5 പേർ ജനുവരി 3ന്
ദക്ഷിണ കർണാടകയിലെ ബണ്ട്വൾ കോൾനാട് നർഷ സ്വദേശിയായ വ്യവസായായി ആയ എം സുലൈമാന്റെ വീട്ടിൽ നിന്നാണ് ഇവർ കവർച്ച ചെയ്തത്.
തമിഴ് നാട് രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇവർ സുലൈമാന്റെ വീട്ടിൽ എത്തിയത്. ആ സമയം സുലൈമാന്റെ മകൻ മുഹമ്മദ് ഇഖ്ബാൽ ആണ് വീട്ടിൽ ഉണ്ടായിരുന്നുത് . 6 അംഗ സംഘത്തിലൊരാൾ വാറന്റ് കാണിച്ചാണ് വീട്ടിൽ കയറിയത്. കവർച്ച സംഘം വീട് മൊത്തം അലങ്കോലമാക്കി വീട്ടിൽ നിന്ന് 45 ലക്ഷം രൂപയും 5 മൊബൈൽ ഫോണുകളും കവർന്നു. ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകൾ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവർ കടന്നുകളഞ്ഞു. തട്ടിപ്പാണ് എന്ന് മനസിലായപ്പോൾ പൊലീസിൽ പരാതി നല്കുകകയിരുന്നു.
ഷഹീർ കവർച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തി വീണ്ടും ജോലിയിൽ പ്രവേശിച്ചു. കൂട്ടാളികളിൽ 3 പേർ കൊല്ലത്തു വച്ച് പിടിക്കപ്പെട്ടിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉണ്ടെന്ന് മനസ്സിലായത്. വിട്ട്‍ളയിൽനിന്നു പൊലീസ് സംഘമെത്തി റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിനെ വിവരമറിയിച്ചു.
ഷഹീർ ഒരാഴ്ചയായി അവധിയിൽ ആയിരുന്നു. ഷഹീറിനെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. റൂറൽ പൊലീസിന്റെ സഹായത്തോടെയാണ് ഷഹീർ അറസ്റ്റിലായത്.