അഹമ്മദാബാദ്: വീട്ടുജോലിയെ ചൊല്ലിയുണ്ടായ വഴക്കിൽ പതിനെട്ടുകാരിയെ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.പിതാവ് മുകേഷ് പർമർ മകൾ ഹിതാലിയെ പ്രഷർ കുക്കർ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.മുകേഷിനും ഭാര്യ ഗീതയ്ക്കും രണ്ട് പെൺമക്കളുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവ ദിവസം ഗീതയും ഇളയ മകളും ജോലിക്ക് പോയ സമയത്തതായിരുന്നു , വീട്ടുജോലികൾ പൂർത്തിയാക്കാനുള്ള നിർദ്ദേശവുമായി ഹിതാലിയെ വീട്ടിൽ വിട്ടിരുന്നത്. അസുഖത്തെ തുടർന്ന് അവധിയെടുത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ മുകേഷും അന്ന് വീട്ടിലുണ്ടായിരുന്നു.
ഏൽപ്പിച്ച ജോലികൾ ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിൽ മുഴുകിയ ഹിതാലിയെ മുകേഷ് ശ്രദ്ധിച്ചപ്പോൾ, ജോലി പൂർത്തിയാക്കാൻ അയാൾ അവളോട് പറഞ്ഞു. എന്നാൽ ഹിതാലി തൻ്റെ ആവർത്തിച്ചുള്ള അഭ്യർത്ഥന അവഗണിച്ചതിനെ തുടർന്ന് പ്രകോപിതനായ മുകേഷ് പ്രഷർ കുക്കർ എടുത്ത് അവളുടെ തലയിലും ദേഹത്തും പലതവണ അടിച്ചു.
ഹിതാലിയുടെ കരച്ചിൽ കേട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയ 13 വയസ്സുള്ള സഹോദരിയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് മാരകമായതിനാൽ തലയോട്ടി പൊട്ടി മരണത്തിലേക്ക് നയിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.