ഞാന്‍ ശരിയാണെന്ന് തെളിഞ്ഞു , സൈബര്‍ റേപ്പ് നേരിട്ടത് 2 വര്‍ഷം; സവാദിനെതിരെ രംഗത്തെത്തി വനിതാ വ്‌ലോഗര്‍

 നീതി വൈകിയിരിക്കുന്നു. അന്ന് നീതി ലഭിച്ചിരുന്നങ്കില്‍ ഇന്ന് മറ്റൊരു ഇര ഉണ്ടാകില്ലായിരുന്നു. - വനിതാ വ്‌ലോഗര്‍ പറഞ്ഞു

author-image
Jayakrishnan R
New Update
savad

cyber attack to the victim

 

കൊച്ചി: ലൈംഗികാതിക്രമകേസില്‍ പിടിയിലായ സവാദിനെതിരെ രംഗത്തെത്തി മുന്‍പ് പീഡന പരാതി ഉന്നയിച്ച വനിതാ വ്‌ലോഗര്‍. നിയമം ശക്തമായിരുന്നെങ്കില്‍ മറ്റൊരു ഇര കൂടി ഉണ്ടാകില്ലായിരുന്നെന്നും അന്ന് അനുഭവിച്ച മാനസിക ബുദ്ധിമുട്ട് വലിയതായിരുന്നുവെന്നും വനിതാ വ്‌ലോഗര്‍ പറഞ്ഞു. 2023ല്‍ നെടുമ്പാശേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് വ്‌ലോഗര്‍ക്കെതിരെ സവാദ് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ സവാദ് അറസ്റ്റിലായിരുന്നു.

ജാമ്യത്തിലിറങ്ങിയ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടന ജയിലിന്റെ കവാടത്തില്‍ വച്ച് പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വിവാദമായിരുന്നു. ഒരാഴ്ച മുന്‍പു തൃശൂരില്‍നിന്നു മലപ്പുറത്തേക്കു പോയ കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനുമാണ് സവാദ് രണ്ടാമതും അറസ്റ്റിലായത്.

''വേറൊരു ഇര കൂടിയായില്ലേ? അവന്‍ ഇര, ഞാന്‍ പീഡിപ്പിച്ച ആള്‍. അങ്ങനെയാണ് അന്ന് ചിത്രീകരിച്ചത്. ഞാന്‍ പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കില്‍ ഇന്നിങ്ങനെ നടക്കില്ലായിരുന്നു. നിയമം കൂടുതല്‍ ശക്തമായിരുന്നെങ്കില്‍ സവാദിന് ഇങ്ങനെ ഇറങ്ങി നടക്കാന്‍ സാധിക്കില്ലായിരുന്നു. വേറെ ഇരകള്‍ ഉണ്ടാകില്ലായിരുന്നു. നിരവധി ഇരകള്‍ ഇനിയും ഉണ്ട്. കുറേയെറെ പേര്‍ എനിക്ക് മെസേജുകള്‍ അയച്ചിരുന്നു. ഞാന്‍ പീഡനത്തിന് ഇരയായ വ്യക്തിയാണ്. ഞാന്‍ മുഖം മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. സവാദ് ഇനി ഇറങ്ങരുത്.'' - വനിതാ വ്‌ലോഗര്‍ പറഞ്ഞു.

''അന്ന് കുറെ കാര്യങ്ങള്‍ സംഭവിച്ചു. ഞാന്‍ മാനസിക സമ്മര്‍ദത്തിലായി. ഞാന്‍ സൈബര്‍ റേപ്പിന് ഇരയാകുകയായിരുന്നു. സവാദ് അന്ന് 6 മിനിറ്റാണ് ബസില്‍ ഉണ്ടായിരുന്നത്. ലൈംഗികാതിക്രമം ഇന്ന് നാട്ടില്‍ സംഭവിക്കുന്നുണ്ട്. അന്ന് ഇന്‍സ്റ്റഗ്രാം തുറക്കാന്‍ തന്നെ പേടിയായിരുന്നു. 'സിബ്' എന്നുവരെ എന്റെ പേര് ആയി മാറി. അതുകഴിഞ്ഞിട്ടുള്ള കാര്യമാണ് മാനസികമായി ബുദ്ധിമുട്ടിച്ചത്.

 നീതി വൈകിയിരിക്കുന്നു. അന്ന് നീതി ലഭിച്ചിരുന്നങ്കില്‍ ഇന്ന് മറ്റൊരു ഇര ഉണ്ടാകില്ലായിരുന്നു. - വനിതാ വ്‌ലോഗര്‍ പറഞ്ഞു

 

cyber attack cyber crime