പട്‌ന : ബീഹാറിലെ മുസാഫര്‍പൂരില്‍ ഒന്‍പത് വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി മരിച്ചു.കഴുത്തറുത്ത നിലയില്‍ രക്തത്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയെ അമ്മയാണ് കണ്ടെത്തിയത്. പട്‌ന മെഡിക്കല്‍ കോളേജിന് പുറത്ത് ആംബുലന്‍സില്‍ പീഢനത്തിനിരയായി കഴുത്തറുത്ത നിലയില്‍ ചോരവാര്‍ന്ന കുട്ടിയുമായി കുടുംബം കാത്തിരുന്നത് ആറ് മണിക്കൂറാണ്,അടുത്ത ദിവസം പെണ്‍കുട്ടി മരിക്കുകയും ചെയ്തു.
പ്രതിയായ രോഹിത് സാഹ്നി ഒമ്പത് വയസ്സുകാരിക്ക്് പലഹാരം നല്‍കാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു, തുടര്‍ന്ന് പ്രതി കുട്ടിയുടെ കഴുത്ത് മുറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവസമയത്ത് പെണ്‍കുട്ടിയുടെ അമ്മ ഉറങ്ങുകയായിരുന്നു,ഉറക്കമുണര്‍ന്നപ്പോള്‍ കുട്ടിയെ അന്വേഷിച്ചപ്പോള്‍ പ്രതി കുട്ടിയുമായി സൈക്കിളില്‍ പോയി എന്ന വിവരം ലഭിച്ചു,പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവം അറിഞ്ഞത്.
ഒമ്പത് വയസ്സുകാരിയെ ഗുരുതരമായ പരിക്കുകളോടെ അര്‍ദ്ധനഗ്‌നയായ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, മെച്ചപ്പെട്ട ചികിത്സയ്ക്കായി സംസ്ഥാന തലസ്ഥാനത്തെ പിഎംസിഎച്ചിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.പിഎംസിഎച്ചില്‍ കിടക്ക ലഭിക്കാത്തതിനാല്‍ ആറ് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇന്നലെ അവള്‍ മരിച്ചു. ചികിത്സ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറഞ്ഞു. എന്നിരുന്നാലും, ആശുപത്രി അധികൃതര്‍ ഈ വാദം തളളിക്കളയുകയാണ്.കുട്ടിക്ക് വേണ്ട വൈദ്യ സഹായം നല്‍കുകയും എസിയു സൗകര്യം ഉറപ്പാക്കുകയും ചെയ്തിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അഭിജിത് സിങ് പറഞ്ഞു.
ഇതേസമയം പെണ്‍കുട്ടി നേരിടേണ്ടി വന്ന ക്രൂരതയും ചികിത്സയിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 'കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ അവളെ രക്ഷിക്കാമായിരുന്നു. പക്ഷേ, ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അവളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിച്ചു, സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലും,' വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.