റാഞ്ചിയില്‍ ഭാര്യയെയും രണ്ട് കുട്ടികളെയും അരകല്ലുകൊണ്ട് അടിച്ചു കൊന്ന് ഭര്‍ത്താവ്

രവി മാനസിക സ്ഥിരതയില്ലാത്ത ആളാണെന്നും ,മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറഞ്ഞു.അയല്‍ക്കാര്‍ നിലവിളികേട്ടെങ്കിലും കുടുംബ വഴക്കാണെന്ന് കരുതി അന്വേഷിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്.

author-image
Sneha SB
Updated On
New Update
DEATH REPR


റാഞ്ചി:ജാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലെ മക്ലസ്‌കീഗഞ്ച് പ്രദേശത്ത്  ഭാര്യയെയും രണ്ട് കുട്ടികളെയും അരകല്‍ കല്ലുകൊണ്ട് അടിച്ചുകൊന്നു. റാഞ്ചിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ധൂപ് ബസ്തിയില്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം.കുടുംബ വഴക്കിനെ തുടര്‍ന്നാണ് രവി ലോഹറ എന്ന പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് സൂചന.പ്രതിയായ രവി 29 കാരിയായ ഭാര്യ രേണു ദേവിയെയും അവരുടെ രണ്ട് മക്കളായ ആരുഷ് കുമാര്‍ (7), ആരോഹി കുമാരി (4) എന്നിവരെയും  അരക്കല്‍ കല്ലുകൊണ്ട് അടിച്ചുകൊന്നു എന്നാണ് പൊലീസ് പറയുന്നത്, മൂവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കോളനി നിവാസികള്‍ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോദന നടത്തി.പ്രതി ഒളിവിലാണെന്ന് റാഞ്ചി പോലീസ് സൂപ്രണ്ട്  സുമിത് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. 'രവി ലോഹറയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും റെയ്ഡുകള്‍ നടക്കുന്നുണ്ട്. അയാള്‍ ഉടന്‍ പിടിയിലാകുമെന്ന്' അഗര്‍വാള്‍ പറഞ്ഞു.രവി മാനസിക സ്ഥിരതയില്ലാത്ത ആളാണെന്നും ,മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറഞ്ഞു.അയല്‍ക്കാര്‍ നിലവിളികേട്ടെങ്കിലും കുടുംബ വഴക്കാണെന്ന് കരുതി അന്വേഷിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്.

 

ranchi murder