ചീനിക്കുഴി കൂട്ടകൊലപാതകം; ശിക്ഷാവിധി മറ്റന്നാള്‍

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തില്‍ ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടെന്ന് പ്രതി ഹമീദ് കോടതിയില്‍ പറഞ്ഞു. പ്രതിയുടെ ആരോഗ്യവും പ്രായവും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചു

author-image
Biju
New Update
cheena

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ ഈ മാസം 30ന് വിധിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കൊലപ്പെടുത്തിയത് നിഷ്‌കളങ്കരായ രണ്ട് കുട്ടികളെയുള്‍പ്പെടെ നാലുപേരെയാണ്. പ്രായം മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാം പ്രതിക്ക് എതിരാണ്. വിധി പുറപ്പെടുവിക്കുന്നതില്‍ പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം.സുനില്‍ മഹേശ്വര പിള്ള കോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തില്‍ ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടെന്ന് പ്രതി ഹമീദ് കോടതിയില്‍ പറഞ്ഞു. പ്രതിയുടെ ആരോഗ്യവും പ്രായവും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചു. കേസില്‍ ശിക്ഷ ഈ മാസം 30ന് വിധിക്കും.

2022 മാര്‍ച്ച് 18 ശനിയാഴ്ച പുലര്‍ച്ചെയാണ് തൊടുപുഴ ചീനിക്കുഴി ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെ പിതാവായ ഹമീദ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട് ഹമീദും മക്കളുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലിയുടെ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.