/kalakaumudi/media/media_files/2024/12/03/ZaQpSLQr4xlOy6gWKOa3.jpg)
ഓസ്റ്റിൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക് തടവ് ശിക്ഷ. ഗുജറാത്തിലെ നവസാരി സ്വദേശിയായ കിഷൻ രാജേഷ്കുമാർ പട്ടേലിനാണ് (20) അഞ്ച് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചത്. ഇയാളെ ഷോൾസ് പൊലീസ് 2024 ഓഗസ്റ്റ് 24നാണ് അറസ്റ്റ് ചെയ്തത്.
2024 ജൂലൈ മുതൽ 2024 ഓഗസ്റ്റ് വരെയാണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ ഫിഷിങ്, യുഎസ് സർക്കാർ ഉദ്യോഗസ്ഥരെന്ന് തെറ്റിധരിപ്പിച്ചും ഒട്ടറെ പേരിൽ നിന്ന് ലക്ഷക്കണക്കിന് ഡോളറുകളും സ്വർണ്ണവും തട്ടിയെടുത്തു. പ്രതിയും പങ്കാളികളും ഈ പണം അവരുടെ ആവശ്യങ്ങൾക്കായി വിനയോഗിച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതി അമേരിക്കയിലെ വിദ്യാർഥി വീസയുടെ ആനുകൂല്യം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ടെക്സസിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ജസ്റ്റിൻ സിമ്മൺസ് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞ് ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത പ്രതി അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.