ഇന്‍ഡോര്‍ ദമ്പതികളെ കാണാതായ സംഭവം ; 'മൂന്ന് പുരുഷന്‍മാരും ഒപ്പം ഉണ്ടായിരുന്നു'

കാണാതായ രാജ രഘുവംശിയും ഭാര്യ സോനവും മേഘാലയയിലെ സൊഹ്റ പ്രദേശത്ത് നിന്ന് കാണാതായ ദിവസം മൂന്ന് പുരുഷന്മാര്‍ക്കൊപ്പം അവരെ കണ്ടെന്ന് ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്

author-image
Sneha SB
New Update
INDORE COUPLE

ഷില്ലോങ് : ഇന്‍ഡോറില്‍ നിന്ന് ഹണിമൂണിനായി എത്തി മേഘാലയയില്‍ ദമ്പതികള്‍ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക മൊഴി പുറത്ത്.കാണാതായ രാജ രഘുവംശിയും ഭാര്യ സോനവും മേഘാലയയിലെ സൊഹ്റ പ്രദേശത്ത് നിന്ന് കാണാതായ ദിവസം മൂന്ന് പുരുഷന്മാര്‍ക്കൊപ്പം അവരെ കണ്ടെന്ന് ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.ദമ്പതികളെ കാണാതായ ദിവസം മൂന്ന് പുരുഷന്‍മാരും അവര്‍ക്കൊപ്പം നടക്കുന്നുണ്ടായിരുന്നെന്നും അവര്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും തനിക്ക് ഇംഗ്ലീഷും ഖാസിയും മത്രമേ അറിയുമായിരുന്നുളളൂ അത് കാരണം അവര്‍ സംസാരിച്ചതെന്തെന്ന് അയാള്‍ക്ക് മനസ്സിലായില്ല എന്നും മൊഴി നല്‍കി.

മെയ് 23 നാണ് ദമ്പതികളെ കാണാതാവുന്നത് തിരച്ചിലിനൊടുവില്‍ ജൂണ്ട 2ന് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.എസ്പിയുടെ നേതൃത്വത്തിലുള്ളതും നാല് ഡിഎസ്പിമാരുടെയും  പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പര്‍വതാരോഹകര്‍, സ്‌നിഫര്‍ നായ്ക്കള്‍, ഡ്രോണുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സോനത്തിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

couple missing murder