20കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; പ്രതി പിടിയില്‍

പെണ്‍കുട്ടി വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോഴാണ് പ്രതി സര്‍ക്കാര്‍ വനിതാ കോളജിലെ രണ്ടാ വര്‍ഷ ബിഎ വിദ്യാര്‍ഥിനി ആയ വര്‍ഷിതയെ (20) കൊലപ്പെടുത്തിയത്.

author-image
Biju
New Update
20

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍നിന്നു കാണാതായി രണ്ടു ദിവസത്തിനു ശേഷം വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പെണ്‍കുട്ടി വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോഴാണ് പ്രതി സര്‍ക്കാര്‍ വനിതാ കോളജിലെ രണ്ടാ വര്‍ഷ ബിഎ വിദ്യാര്‍ഥിനി ആയ വര്‍ഷിതയെ (20) കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുമായി പ്രതിക്ക് രണ്ടു വര്‍ഷമായി അടുപ്പമുണ്ടെന്നാണ് മൊഴി. എന്നാല്‍ പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഗര്‍ഭിണി ആയപ്പോള്‍ വിവാഹത്തിനു നിര്‍ബന്ധിച്ചെന്നും പ്രതി പൊലീസിനു മൊഴി നല്‍കി. 

സര്‍ക്കാര്‍ വനിതാ ഫസ്റ്റ് ഗ്രേഡ് കോളജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ വര്‍ഷിത, ഈ മാസം 14നു ഹോസ്റ്റലില്‍നിന്നു പുറത്തുപോയ ശേഷം പിന്നീട് തിരിച്ചെത്തിയിരുന്നില്ല. വര്‍ഷിതയെ ഹോസ്റ്റലില്‍നിന്നു കാണാനില്ലെന്ന് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മരണവാര്‍ത്ത മാതാപിതാക്കള്‍ അറിയുന്നത്. വര്‍ഷിതയെ കൊലപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചെന്നുമാണ് പൊലീസ് ആദ്യമേ സംശയിച്ചത്. സംഭവത്തില്‍ പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

കോളജ് ഹോസ്റ്റലില്‍ ലീവ് ലെറ്റര്‍ നല്‍കിയ ശേഷമാണ് വര്‍ഷിത പുറത്തേക്ക് പോയതെന്നാണ് പൊലീസ് കണ്ടെത്തല്‍.  സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളെ സംശയമുണ്ടെന്ന് വര്‍ഷിതയുടെ മാതാപിതാക്കള്‍ പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നു.