ക്രിപ്‌റ്റോ തട്ടിപ്പ്; അലക്‌സേജിന്റെ കൂടെയുണ്ടായിരുന്ന 3പേരെ 2023ല്‍ നാടുകടത്തി

കഞ്ചാവ് കച്ചവടം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മൂന്നുപേരെയും നാടുകടത്തിയത്. അന്ന് ഡാന്‍സാഫ് സംഘം വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ റെയ്ഡ് നടത്തിയിരുന്നു.

author-image
Biju
New Update
DSGf

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ നിന്ന് പിടിയിലായ ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബസിക്കോവ് രണ്ടു വര്‍ഷം മുമ്പേ നോട്ടപ്പുള്ളി. 2023ല്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഒരു വനിത ഉള്‍പ്പെടെ മൂന്നു റഷ്യക്കാരെ നാടുകടത്തിയെന്നാണ് പറയുന്നത്.

കഞ്ചാവ് കച്ചവടം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മൂന്നുപേരെയും നാടുകടത്തിയത്. അന്ന് ഡാന്‍സാഫ് സംഘം വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ഇന്റര്‍പോള്‍ നോട്ടീസ് വന്നപ്പോഴാണ് അലക്‌സേജിനെക്കുറിച്ച് ആദ്യം അറിയുന്നതെന്നായിരുന്നു ഡിഐജി ഇന്നലെ പറഞ്ഞത്.

എന്നാല്‍, മൂന്നു വര്‍ഷം മുമ്പ് നാടുകടത്തിയ മൂന്നുപേരുടെയും വിലാസം അലക്‌സേജിന്റെ ഹോംസ്റ്റേ തന്നെയാണെന്നാണ് രേഖയിലുള്ളത്. ഇന്റര്‍പോള്‍ നോട്ടീസ് ലഭിച്ചശേഷം ഏറെ സാഹസികമായാണ് അലക്‌സേജിന്റെ താവളം കണ്ടെത്തിയതെന്നായിരുന്നു പൊലീസ് വാദം. എന്നാല്‍, നാടുകടത്തല്‍ നോട്ടീസ് വന്നതോടെ പൊലീസിന്റെ ഈ വാദമാണ് പൊളിയുന്നത്.

കഴിഞ്ഞ ദിവസമാണ്  അമേരിക്കയിലെ കള്ളപ്പണ കേസില്‍ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്‌സെസ് എന്ന 46 കാരനെ വര്‍ക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയില്‍ നിന്ന് പിടികൂടിയത്. ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയില്‍ സ്ഥിരതാമസക്കാരനാണ് പ്രതി. ഇയാള്‍ക്കെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വര്‍ക്കല പൊലീസാണ് കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

 

varkkala cripto currency