'ആ സ്ത്രീയെ കൊല്ലൂ': ഡോക്ടറുടെ ഓഡിയോ സന്ദേശം വൈറല്‍ പിന്നാലെ കേസ്

'ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിക്കരുത്, ആ ദയാമി സ്ത്രീയെ കൊന്നുകളയുക.' എന്നാണ് ദേശ്പാണ്ടെ ഓഡിയോയില്‍ പറയുന്നത്

author-image
Sneha SB
New Update
DOCTOR ACCUSE

മഹാരാഷ്ട്ര: 2021ല്‍ കൊവിഡ് ബാധിതയായ സ്ത്രീയെ 'കൊല്ലാന്‍' സഹപ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ചുവെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.പ്രതിയായ ലാത്തൂരിലെ ഉദ്ഗിര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ അഡീഷണല്‍ ജില്ലാ സര്‍ജനായിരുന്ന ഡോ. ശശികാന്ത് ദേശ്പാണ്ഡെയും കോവിഡ്-19 കെയര്‍ സെന്ററില്‍ നിയമിതനായിരുന്ന ഡോ. ശശികാന്ത് ഡാങ്കെയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.ദയാമി അജിമോദ്ദീന്‍ ഗൗസോദ്ദീന്റെ (53) ഭാര്യ കൗസര്‍ ഫാത്തിമയെകൊല്ലാനാണ് ഓഡിയോയില്‍ പറയുന്നത്,പിന്നീട് അവര്‍ക്ക് രോഗം ഭേദമായി.

'ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിക്കരുത്, ആ ദയാമി സ്ത്രീയെ കൊന്നുകളയുക.' എന്നാണ് ദേശ്പാണ്ടെ ഓഡിയോയില്‍ പറയുന്നത്.ഗൗസോദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, മെയ് 24 ന് ഉദ്ഗിര്‍ സിറ്റി പോലീസ് ദേശ്പാണ്ഡെയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വവും ദ്രോഹപരവുമായ പ്രവൃത്തികള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഉള്‍പ്പടെയുളള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.ദേശ്പാണ്ഡെയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പോലീസ് പരിശോധിച്ചുവരികയാണ്.ഡോ. ഡാങ്കെയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

 

accused doctor