വൈദ്യ പരിശോധനയില്‍ ജനനേന്ദ്രിയത്തില്‍ നിന്ന് നിന്ന് 46 ഗ്രാം എംഡിഎംഎ കൂടി പിടികൂടി

കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി ഇന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പാക്കറ്റുകളിലായി ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎ വീണ്ടും കണ്ടെടുത്തത്. 2021ല്‍ യുവതി എംഡി എം എ യുമായി പിടിയിലായിരുന്നു .

author-image
Biju
New Update
rfhta

കൊല്ലം: കൊല്ലത്ത് കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി പിടികൂടിയ യുവതിയെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ ജനനേന്ദ്രിയത്തില്‍ നിന്നും 46 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.
കര്‍ണാടകത്തില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവന്ന  50 ഗ്രാം എംഡിഎം എ യുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അഞ്ചാലുംമൂട് സ്വദേശിനെ അനില രവീന്ദ്രനെ (34) ആണ് പിടിയിലായത് . സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അനിലയെ  പിടികൂടിയത്. 

കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി ഇന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പാക്കറ്റുകളിലായി ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎ വീണ്ടും കണ്ടെടുത്തത്.
2021ല്‍ യുവതി എംഡി എം എ യുമായി പിടിയിലായിരുന്നു .

കര്‍ണാടകത്തില്‍ നിന്നും കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി എംഡി എം എ വാങ്ങി സ്വന്തം കാറില്‍ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് വിവരം ലഭിച്ചിരുന്നു. 

അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ തന്നെ സിറ്റി പരിധിയില്‍ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ് ഷെരീഫിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിവരികെ വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം വച്ച്  കാര്‍  കാണപ്പെട്ടു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആല്‍ത്തറമൂട് ഭാഗത്തു വച്ചു ശക്തികുളങ്ങര പോലീസ് വാഹനം തടഞ്ഞു നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎം എ കണ്ടെത്തിയത്.  

ജില്ലയിലെ പ്രമുഖ കോളേജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അനിലയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

MDMA kollam