യുകെയിൽ ഭാര്യയെ കൊന്ന് മൃതദേഹം 224 കഷണങ്ങളാക്കി നദിയിൽ തള്ളി യുവാവ്

ചില ഭാഗങ്ങൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. മുയലുകളെ മിക്‌സിയിലിട്ടും നായ്ക്കുട്ടികളെ വാഷിങ്ങ് മെഷീനിലിട്ടും നിക്കോളാസ് കൊലപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

author-image
Greeshma Rakesh
Updated On
New Update
crime

Nicholas Metson with his wife Holly Bramley

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ലണ്ടൻ: യുകെയിൽ ഭാര്യയെ  കുത്തിപ്പരിക്കേൽപ്പിച്ച ശേഷം  ശരീരം 224 കഷ്ണങ്ങളാക്കി മുറിച്ച് നദിയിൽ ഉപേക്ഷിച്ച് യുവാവ്.ഭാര്യ ഹോളി ബ്രാംലിയെ (26) കൊലപ്പെടുത്തിയതായി നിക്കോളാസ് മെറ്റ്സൺ (28) എന്നയാളാണ് പൊലീസിനോടു സമ്മതിച്ചത്.ആഴ്ചകളോളം ആരോപണങ്ങൾ നിഷേധിച്ചതിന് ശേഷമാണ് കുറ്റസമ്മതം നടത്തിയത്. ബ്രാംലിയെ തിരഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് ഭാര്യ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരിക്കും എന്നും നിക്കോളാസ് മെറ്റ്‌സൺ പ്രതികരിച്ചിരുന്നു.

കിടപ്പുമുറിയിൽ വച്ച് ഭാര്യയെ പലതവണ കുത്തിയ നിക്കോളാസ്, മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. പിന്നീട് ശുചിമുറിയിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി അടുക്കളയിലെ ഫ്രിഡ്ജിൽ ഒരാഴ്ച സൂക്ഷിച്ചു. പിന്നീട് നീക്കം ചെയ്യാൻ സുഹൃത്തിന് 50 പൗണ്ടും നൽകി സഹായം തേടി. പണം ലഭിച്ചതായി സുഹൃത്ത് കോടതിയിൽ സമ്മതിച്ചു. നദിയിൽ പ്ലാസ്റ്റിക് ബാഗുകൾ പൊങ്ങിക്കിടക്കുന്നത് പ്രഭാത സവാരിക്ക് എത്തിയവരാണ് ആദ്യം കാണുന്നത്. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ 234 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 

ചില ഭാഗങ്ങൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. മുയലുകളെ മിക്‌സിയിലിട്ടും നായ്ക്കുട്ടികളെ വാഷിങ്ങ് മെഷീനിലിട്ടും നിക്കോളാസ് കൊലപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന വീട്ടിലെ ബാത്ത് ടബ്ബിൽ രക്തത്തിൽ കുതിർന്ന ഷീറ്റുകളും വീട്ടിലുടനീളം അമോണിയയുടെയും ബ്ലീച്ചിന്റെയും ഗന്ധവും പൊലീസ് പരിശോധനയിൽ കണ്ടെത്തി.കേസിൽ തിങ്കളാഴ്ച കോടതി ഇയാൾക്ക് ശിക്ഷ വിധിക്കും.

UK Crime News