ലഷ്‌കര്‍ ഇ ത്വയ്ബയുടെ രാഷ്ട്രീയ വിഭാഗം തലവനാണ്

കഴിഞ്ഞ ഒരു മാസത്തിനിടെ കാഷിഫ് ഉള്‍പ്പെടെ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ റോഡപകടത്തില്‍ ആയിരുന്നു മരിച്ചത്. ഇവരുടെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടാക്കിയവര്‍ ഇപ്പോഴും അജ്ഞാതരായി തുടരുകയാണ്.

author-image
Biju
New Update
sGDfag

ഇസ്ലാമാബാദ്: ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരനാണ് ലഷ്‌കര്‍ ഇ ത്വയ്ബയുടെ നേതാവ് ഹാഫിസ് സയീദ്. ഹാഫിസ് സയീദിന്റെ ഭാര്യയുടെ സഹോദരനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പുതിയ വിവരം. ലഷ്‌കര്‍ ഇ ത്വയ്ബയുടെ രാഷ്ട്രീയ വിഭാഗം തലവനും ഭീകരനും ആയ മൗലാന കാഷിഫ് അലിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ക്വയില്‍ വച്ചാണ് കാഷിഫ് അലിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വാബിയിലെ വീട്ടിലായിരുന്നു കാഷിഫ് സംഭവ സമയം ഉണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അജ്ഞാതര്‍ വീട്ടില്‍ കയറി കാഷിഫിന് നേരെ ആക്രമണം നടത്തുകയായിരുന്നു. വെടിയുതിര്‍ത്ത ഉടന്‍ തന്നെ ഇവര്‍ അവിടെ നിന്നും കടന്നുകളയുകയും ചെയ്തു.

അവിടെയെത്തിയ കൂട്ടാളികള്‍ ആണ് വെടിയേറ്റ നിലയില്‍ കാഷിഫിനെ കണ്ടത്. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു. ഓട്ടോമാറ്റിക് റൈഫിള്‍സ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.

കഴിഞ്ഞ ഒരു മാസത്തിനിടെ കാഷിഫ് ഉള്‍പ്പെടെ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ റോഡപകടത്തില്‍ ആയിരുന്നു മരിച്ചത്. ഇവരുടെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടാക്കിയവര്‍ ഇപ്പോഴും അജ്ഞാതരായി തുടരുകയാണ്.

പാകിസ്താന്‍ മര്‍ക്കസി മുസ്ലീം ലീഗ് എന്നാണ് ലഷ്‌കര്‍ ഇ ത്വയ്ബയുടെ രാഷ്ട്രീയ സംഘടനയുടെ പേര്. കഴിഞ്ഞ വര്‍ഷം ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാഫിസ് സയീദ് ആയിരുന്നു ഇത് രൂപീകരിച്ചത്. ഇതിന്റെ നേതൃത്വം മുഴുവന്‍ കാഷിഫിന് ആയിരുന്നു. കാഷിഫിന്റെ കൊലപാതകം ലഷ്‌കര്‍ ഭീകരരെ അല്‍പ്പം ഞെട്ടിച്ചിട്ടുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയാണ് ഹാഫിസ് സയീദ്. നിലവില്‍ പാകിസ്താന്റെ സംരക്ഷണയിലാണ് ഇയാള്‍ ഉള്ളത്.

 

Lashkar-e-Taiba