മുംബൈയില്‍ യുവാവിനെ അടിച്ചുകൊന്ന് പെണ്‍സുഹൃത്തിന്റെ കുടുംബം

കേസില്‍ സ്ത്രീയുടെ പിതാവ് ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണെന്നും മഹാരാഷ്ട്ര പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്

author-image
Biju
New Update
mumbai

മുംബൈ: യുവാവിനെ അടിച്ചുകൊന്ന് പെണ്‍സുഹൃത്തിന്റെ കുടുംബം. വിവാഹക്കാര്യം ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് യുവാവിനെ കുടംബം മര്‍ദിച്ചുകൊന്നത്. രാമേശ്വര്‍ ഗെങ്കാട്ടിനെ (26) ആണ് പെണ്‍സുഹൃത്തിന്റെ കുടുംബം കൊലപ്പെടുത്തിയത്.

ജൂലൈ 22ന് പൂനെയ്ക്കടുത്തുള്ള പിംപ്രി ചിഞ്ച്വാഡിലെ സാങ്വി പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേസില്‍ സ്ത്രീയുടെ പിതാവ് ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണെന്നും മഹാരാഷ്ട്ര പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

'രാമേശ്വര്‍ ഗെങ്കാട്ടിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് സ്ത്രീയുടെ പിതാവ് പ്രശാന്ത് സര്‍സാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തു. മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്,' സാങ്വി സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടറായ ജിതേന്ദ്ര കോലി അറിയിച്ചു.

ഇരയ്ക്ക് തന്റെ ബന്ധുവായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ യുവാവിന് ബലാത്സംഗ കുറ്റം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്ളതിനാല്‍ യുവതിയുടെ കുടുംബം അവരുടെ വിവാഹത്തെ എതിര്‍ത്തു. പോക്‌സോ പ്രകാരമുള്ള കേസുകളും ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇരുവരും വിവാഹിതരാകണമെന്ന് ഉറച്ചുനിന്നതിനാല്‍, യുവതിയുടെ വീട്ടുകാര്‍ വിവാഹാലോചന ചര്‍ച്ച ചെയ്യാന്‍ രാമേശ്വറിനെ വീട്ടിലേക്ക് വിളിച്ചതായി പൊലീസ് പറഞ്ഞു.

മാതാപിതാക്കള്‍ക്കൊപ്പം യുവാവ് സ്ത്രീയുടെ വീട്ടിലെത്തി. രണ്ട് കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍, യുവതിയുടെ പിതാവും മറ്റുള്ളവരും രാമേശ്വറിനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പൊലീസ് പറയുന്നു. ഈ അടിയേറ്റ് രാമേശ്വറിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

mumbai