നന്തൻകോട്കൂട്ടക്കൊലപാതക്കേസിൽപ്രതി കേദൽജിൻസൺരാജക്ക് ജീവപര്യന്തവും 15 ലക്ഷംരൂപപിഴയും. തിരുവന്തപുരംഅഡീഷണൽസെഷൻസ്കോടതിയാണ്ശിക്ഷവിധിച്ചത്. പിഴത്തുക അമ്മാവന്ജോസ്സുന്ദരത്തിന്നൽകണം. കഴിഞ്ഞ ദിവസമാണ്പ്രതി കുറ്റക്കാരാനാണെന്ന്കോടതികണ്ടെത്തിയത്. കൊലപാതകങ്ങൾനടന്ന് 8 വർഷങ്ങൾക്ക്ശേഷമാണ്വിധിവന്നിരിക്കുന്നത്. വിധിയിൽ തൃപ്തരാണെന്നാണ് പ്രോക്‌സിക്യൂഷന്റെപ്രതികരണം.
വീട്ടിന്തീയിട്ടതിന് 7 വർഷത്തെകഠിനതടവ്തെളിവ്നശിപ്പിച്ചതിന് 5 വർഷത്തെതടവ്രണ്ടുംകൂടിചേർത്ത് 12 വർഷത്തെശിക്ഷഅനുഭവിച്ചതിന്ശേഷമായിരിക്കുംജീവപര്യന്തംതടവ്ആരംഭിക്കുന്നത്.65 ദിവസം നീണ്ട വാദത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, വീട് തകർക്കൽ, ബന്ദിയാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേഡലിനെതിരെ തെളിഞ്ഞത്.
പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു എന്നാൽ മാനസികരോഗമുള്ള ഒരാൾ എങ്ങനെ മൂന്ന് പേരെ ക്രൂരമായി കൊല്ലുമെന്ന് പ്രോസിക്യുഷൻ ചോദിച്ചു ആരോടും സഹകരിച്ചില്ല എന്നത് മാനസികരോഗമാണെന്ന തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയില്ല. ജന്മം നൽകിയ അമ്മയെയും സഹദരിയെയും എങ്ങനെ കൊല്ലാൻ സാധിക്കും കേഡൽ പുറത്തിറങ്ങിയാൽ വീണ്ടും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്ന ഉറപ്പ് നൽകാൻ ആർക്കു കഴിയുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു
2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കൊലപാതകശേഷംകടന്നുകളഞ്ഞജിന്സനെപിന്നീട്പോലീസ്പിടികൂടുക ആയിരുന്നു.