ഹോട്ടല്‍കെട്ടിടത്തില്‍നിന്ന് വീണ് മരണം: അടിമുടി ദുരൂഹത

മൈസൂരുവില്‍ ബിബിഎ കോഴ്‌സ് പൂര്‍ത്തിയാക്കിയ അജയ് കുമാര്‍ സപ്ളിമെന്ററി പരീക്ഷ എഴുതാന്‍ കഴിഞ്ഞ 13-ന് മൈസൂരുവിലേക്ക് പോയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

author-image
Jayakrishnan R
New Update
death



 

നിലമ്പൂര്‍: നിലമ്പൂരില്‍ ഹോട്ടലില്‍നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. പേരാമ്പ്ര ചക്കിട്ടപ്പാറ പിള്ളപെരുവണ്ണ വലിയവളപ്പില്‍ അജയ് കുമാര്‍ (23) ആണ് ജൂണ്‍ 22-ന് പുലര്‍ച്ചെ രണ്ടിന് നിലമ്പൂരിലെ ഒരു ഹോട്ടലിന്റെ നിന്ന് വീണ് മരിച്ചത്. അന്വേഷണമാവശ്യപ്പെട്ട് പിതാവ് എന്‍. ദിനേശന്‍, മാതാവ് ഷീബ, സഹോദരന്‍ അര്‍ജുന്‍ തുടങ്ങിയവരാണ് നിലമ്പൂര്‍ പോലീസ് എസ്എച്ച്ഒ സുനില്‍ പുളിക്കലിന് പരാതി നല്‍കിയത്.

മൈസൂരുവില്‍ ബിബിഎ കോഴ്‌സ് പൂര്‍ത്തിയാക്കിയ അജയ് കുമാര്‍ സപ്ളിമെന്ററി പരീക്ഷ എഴുതാന്‍ കഴിഞ്ഞ 13-ന് മൈസൂരുവിലേക്ക് പോയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളുമൊത്ത് ബെംഗളൂരുവിലുള്ള ഒരു സ്വാമിയെ കാണാന്‍ പോയി. തുടര്‍ന്ന് സ്വാമിയുടെ കൂടെ നിലമ്പൂരിലെത്തി ഹോട്ടല്‍മുറിയില്‍ താമസിച്ചു.

 അജയ് കുമാറിന് താമസിക്കാന്‍ മറ്റൊരു മുറി എടുത്തുനല്‍കിയിരുന്നെങ്കിലും നാലാംനിലയിലെ സ്വാമിയുടെ മുറിയില്‍നിന്ന് എഴുന്നേറ്റാണ് താഴേക്ക് വീണതെന്നാണ് പോലീസ് പറയുന്നത്. 
ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വാമിയുടെ നിയന്ത്രണത്തിലുള്ള നൂറിലധികം പേരുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നു അജയ് കുമാര്‍. നാലുദിവസം മാത്രം പരിചയമുള്ള സ്വാമിയുടെ കൂടെ എന്തിനാണ് യുവാവിനെ താമസിപ്പിച്ചതെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നുണ്ട്.

രാസലഹരിക്കെതിരെ  സ്വാമി ഒരു കാംപെയ്ന്‍ നടത്തുന്നുണ്ടെന്നും അതുകഴിഞ്ഞ് നാട്ടിലേക്കു വരുമെന്നുമാണ് അജയ് ഫോണില്‍ വീട്ടുകാരോടു പറഞ്ഞിരുന്നത്. 21-ന് രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

 

death Crime