വയോധികയെ മർദിച്ച ചെറുമനെ പോലീസ് അറസ്റ്റ് ചെയ്തു

പയ്യന്നൂരില്‍ വയോധികയെ ക്രൂരമായി മർദിച്ച് ചെറുമകൻ. കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിയെയാണ് കൊച്ചുമകന്‍ റിജു ക്രൂരമായി മര്‍ദിച്ചത്. ലിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ലിജു വയോധികയെ മർദിച്ചതായി ഹോം നഴ്‌സാണ് പോലീസിനെ അറിയിച്ചത്

author-image
Aswathy
New Update
crm

കണ്ണൂര്‍: പയ്യന്നൂരില്‍ വയോധികയെ ക്രൂരമായി മർദിച്ച് ചെറുമകൻ. കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിയെയാണ് കൊച്ചുമകന്‍ റിജു ക്രൂരമായി മര്‍ദിച്ചത്. ലിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ലിജു വയോധികയെ മർദിച്ചതായി ഹോം നഴ്‌സാണ് പോലീസിനെ അറിയിച്ചത്.88 വയസുള്ള, പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന അസുഖങ്ങളുള്ള മുത്തശ്ശി ഒപ്പം താമസിക്കുന്നത്തിൽ ചെറുമകനായ റിജ്ജുവിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതെ തുടർന്നുണ്ടായ വൈരാഗ്യമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് പൊലീസ് എഫ്ഐആര്‍.

തലയ്ക്കും കാലിനുമുള്‍പ്പെടെ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്വത്ത് ഭാഗം വച്ചതിന് ശേഷം റിജുവിന്റെ മാതാവിനാണ് തറവാട് വീട് ലഭിച്ചത്. മുത്തശ്ശിയെ നോക്കുന്നത് ഒരു ബാധ്യതയായി റിജുവിന് തോന്നിയതിനാലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

മുന്‍പ് പലതവണ ഇയാള്‍ മുത്തശ്ശിയുമായി പ്രശ്നമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. റിജു വയോധികയെർദ്ധിച്ചതായി സഹോദരനും മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് വയോധികയെ നോക്കാന്‍ ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കി. കഴിഞ്ഞ ദിവസം രാവിലെ ഹോം നഴ്സ് വന്നപ്പോഴാണ് വയോധികയുടെ ശരീരത്തില്‍ പരുക്കുകള്‍ കണ്ടത്. മര്‍ദന വിവരം മനസിലാക്കിയ അവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.