ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെന്ന് നിഗമനം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 16 തടവുകാരെ ചോദ്യം ചെയ്തെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പത്തിലേറെ തടവുകാര്‍ ഇതുവരെ സഹകരിച്ചിട്ടില്ല.

author-image
Biju
New Update
go

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന നിഗമനത്തിലാണ് പൊലീസ്. ജയില്‍ സുരക്ഷയുള്ളവര്‍ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിന്റ്റുകളില്‍ ഉണ്ടായിരുന്നില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

അതേസമയം ജയില്‍ അധികൃതരുടെ മൊഴിയെടുത്തപ്പോള്‍ തടവുകാര്‍ കൂടുതലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറവുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 16 തടവുകാരെ ചോദ്യം ചെയ്തെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പത്തിലേറെ തടവുകാര്‍ ഇതുവരെ സഹകരിച്ചിട്ടില്ല.

സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്റെ യോഗം നാളെ ചേരും. ഗോവിന്ദച്ചാമിയുടെ സെല്ലിലെ സഹ തടവുകാരന്‍ തേനി സുരേഷിന്റെ മൊഴിയും നിര്‍ണ്ണായകമാണ്. രാത്രികാലങ്ങളില്‍ പലപ്പോഴായും ഗോവിന്ദച്ചാമി ഉറങ്ങാറില്ലെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഗോവിന്ദച്ചാമിയുടെ ജയിലില്‍ ചാട്ടം കാരണം ജയിലിനകത്തെ സ്വാതന്ത്ര്യം ഇല്ലാതായി എന്നാണ് തടവുകാരില്‍ ഭൂരിഭാഗം ആളുകളുടെയും മൊഴി.

Govindachamy