കൊഴിഞ്ഞാമ്പാറ : കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യൻ്റെ നഗ്നചിത്രവും ദൃശ്യവും പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയെന്ന കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച് പോലീസ്. മുഖ്യപ്രതികളായ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചുള്ള എൻ. പ്രതീഷ് (36), നല്ലേപ്പിള്ളി കുറ്റിപ്പള്ളം ജിതിൻ (24) എന്നിവർ പോലീസിന്റെ നിരീക്ഷണത്തിലാണ്. കേസിൽ മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമൂന (44), കുറ്റിപ്പള്ളം പാറക്കാൽ വട്ടേക്കാട് സ്വദേശി എസ്. ശ്രീജേഷ് (24),നല്ലേപ്പിള്ളി തെക്കേദേശം, പന്നിപ്പെരുന്തല സ്വദേശി എം.രഞ്ജിത്ത് (35) എന്നിവരെ നേരത്തേ റിമാൻഡ് ചെയ്തിരുന്നു.കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചനയുണ്ടെന്നും കൊഴിഞ്ഞാമ്പാറ പോലീസ് വ്യക്തമാക്കി. ഇവർക്കായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മുഴുവൻ പേരും പിടിയിലായാൽ മാത്രമേ തട്ടിപ്പിനെ സംബന്ധിച്ച് വ്യക്തത വരുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ എന്‍. പ്രതീഷിന്റെ (36) വീട്ടില്‍വെച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൂജ നടത്തണമെന്ന മൈമൂനയുടെ ആവശ്യപ്രകാരമാണ് ജ്യോത്സ്യന്‍ എത്തിയത്. പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് ഇയാളെ മര്‍ദിച്ച് വിവസ്ത്രനാക്കുകയും നഗ്‌നയായി മുറിയിലെത്തിയ സ്ത്രീയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയും ചെയ്തു.
നഗ്നചിത്രവും ദൃശ്യവും പകർത്തി കവർച്ച; അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച് പോലീസ്
പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് ഇയാളെ മര്‍ദിച്ച് വിവസ്ത്രനാക്കുകയും നഗ്‌നയായി മുറിയിലെത്തിയ സ്ത്രീയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയും ചെയ്തു.
New Update