ഷംസു പുന്നയ്ക്കല്‍ വധശ്രമക്കേസ്; പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത് സുപ്രീംകോടതി

പ്രതികളായ അബ്ദുല്‍ സലീം,അബ്ദുല്‍ മുനീര്‍, ജാഫര്‍ എന്നിവര്‍ക്ക് നല്‍കിയ ആറ് വഷം തടവും മറ്റൊരു പ്രതി കല്ലന്‍ ജുബൈറിന് വിധിച്ച അഞ്ച് വര്‍ഷം തടവുമാണ് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ച് പുനഃസ്ഥാപിച്ചത്.

author-image
Biju
New Update
jh

Supreme Court of India

ന്യൂഡല്‍ഹി: മലപ്പുറത്തെ സിഐടിയു നേതാവായിരുന്ന ഷംസു പുന്നയ്ക്കലിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച എന്‍ഡിഎഫുകാര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിച്ച് സുപ്രീംകോടതി. സംഭവം നടന്ന് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്. പ്രതികള്‍ക്ക് നല്‍കിയ ആറ് വര്‍ഷം തടവ് പുനഃസ്ഥാപിച്ച് ഹൈക്കോടതി ഒരു മാസം തടവാക്കിയ ശിക്ഷ കുറച്ചിരുന്നു.  

പ്രതികളായ അബ്ദുല്‍ സലീം,അബ്ദുല്‍ മുനീര്‍,  ജാഫര്‍ എന്നിവര്‍ക്ക് നല്‍കിയ ആറ് വഷം തടവും മറ്റൊരു പ്രതി കല്ലന്‍ ജുബൈറിന് വിധിച്ച അഞ്ച് വര്‍ഷം തടവുമാണ് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ച് പുനഃസ്ഥാപിച്ചത്. സംഭവം നടന്ന് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്. പ്രതികള്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ വിധിക്കേണ്ടിയിരുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി നീരീക്ഷിച്ചു. പ്രതികളുടെ ശിക്ഷ ഒരുമാസമാക്കി കുറച്ചുനല്‍കിയ ഹൈക്കോടതി ഉത്തരവ് എല്ലാ വശങ്ങളും പരിശോധിക്കാതെയാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.

സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്തും സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍, അഭിഭാഷകന്‍ ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി. ഷംസുവിന്റെ ഭാര്യ മീരയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശ് ഹാജരായി. 2001 ജനുവരി 16നാണ്  ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം ഷംസുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2020 നവംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഷംസു പുന്നയ്ക്കല്‍ മരിച്ചിരുന്നു.